ഉമ്രാന്‍ മാലിക്ക്‌/ഫോട്ടോ: ട്വിറ്റർ 
Sports

'പേസ് അല്ല എല്ലാം, ബുദ്ധിയും ഉപയോഗിക്കണം'; തല്ല് വാങ്ങിക്കൂട്ടിയ ഉമ്രാനോട് ആര്‍ പി സിങ്‌

'പേസ് അല്ല എല്ലാം. പേസ് കണ്ടെത്താന്‍ കഴിയുന്ന ഫാസ്റ്റ് ബൗളറാണ് നിങ്ങള്‍. അതൊരു വലിയ കാര്യമാണ്'

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പേസ് അല്ല എല്ലാം എന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പേസര്‍ ഉമ്രാന്‍ മാലിക്കിനെ ഓര്‍മിപ്പിച്ച് ഇന്ത്യന്‍ മുന്‍ ഫാസ്റ്റ് ബൗളര്‍ ആര്‍ പി സിങ്. ബിഗ് സ്റ്റേജിനായി വേണ്ട വിധത്തില്‍ ഉമ്രാന്‍ റെഡി ആയിട്ടില്ലെന്നാണ് ആര്‍ പി സിങ് ചൂണ്ടിക്കാട്ടുന്നത്. 

ഇനിയും ഒരുപാട് മെച്ചപ്പെടാനുണ്ട്. പേസ് അല്ല എല്ലാം. പേസ് കണ്ടെത്താന്‍ കഴിയുന്ന ഫാസ്റ്റ് ബൗളറാണ് നിങ്ങള്‍. അതൊരു വലിയ കാര്യമാണ്. എന്നാല്‍ ചില കഴിവുകളും വേണം. ചിന്തയും അതിന് അനുസരിച്ച് പ്രവര്‍ത്തിക്കണം. ഏത് ബാറ്റര്‍ക്ക് എതിരെ എവിടെ ബൗള്‍ ചെയ്യണം എന്ന് അറിഞ്ഞിരിക്കണം, ഉമ്രാന്‍ മാലിക്കിനോട് ആര്‍പി സിങ് പറയുന്നു. 

ഇതെല്ലാം പരിചയസമ്പത്തിലൂടെയാണ് പഠിക്കുന്നത്. രണ്ട് മൂന്ന് മത്സരങ്ങള്‍ കൊണ്ട് ചെയ്യാനാവില്ല. ഒരുപാട് സമയം വേണം. ഉമ്രാന്‍ ശരിയായ പാതയിലാണ്. പക്ഷേ യാഥാര്‍ത്യം പരിശോധിക്കാനുള്ള അവസരമാണ് ഇത് എന്നും ആര്‍പി സിങ് പറഞ്ഞു. 

ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെ 4 ഓവറില്‍ 52 റണ്‍സ് ആണ് ഉമ്രാന്‍ മാലിക് വഴങ്ങിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരേയും 48 റണ്‍സ് വഴങ്ങിയിരുന്നു. ഐപിഎല്‍ സീസണിലെ ഏറ്റവും വേഗമേറിയ ഡെലിവറിയാണ് ഡല്‍ഹിക്ക് എതിരെ ഉമ്രാന്‍ കണ്ടെത്തിയത്. എന്നാല്‍ തന്റെ ബൗളിങ്ങിലൂടെ ഡല്‍ഹി സ്‌കോര്‍ ബോര്‍ഡ് പിടിച്ചു കെട്ടാന്‍ ഉമ്രാന് കഴിഞ്ഞില്ല.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്; സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയും ജ്വല്ലറി ഉടമയും പിടിയില്‍

ലോകകപ്പില്‍ ദസുന്‍ ഷനക ശ്രീലങ്കയെ നയിക്കും; പ്രാഥമിക സംഘത്തെ പ്രഖ്യാപിച്ചു

പുട്ട് പാളിപ്പോയോ? ടെൻഷൻ വേണ്ട, ചില പൊടിക്കൈകൾ

'അനശ്വരയുടെ ഫോണിന് ഇനി വിശ്രമമുണ്ടാകില്ല'; ഊരി വീണ വളയെടുത്തു നല്‍കി രാം ചരണ്‍; ആരാധകനെന്ന് നാഗ് അശ്വിനും, വിഡിയോ

തീര്‍ഥാടനത്തിനെത്തി തിരിച്ചുപോയില്ല; ഭിക്ഷാടകരായ 56,000 പേരെ നാടുകടത്തി സൗദി; നാണംകെട്ട് പാകിസ്ഥാന്‍

SCROLL FOR NEXT