കപില്‍ ദേവ്, ഉമ്രാന്‍ മാലിക്ക്/ഫയല്‍ ചിത്രം 
Sports

'പേസ് അത്രയും പ്രധാനപ്പെട്ട കാര്യമല്ല'; ഉമ്രാന്‍ മാലിക്കിനെ ചൂണ്ടി കപില്‍ ദേവ്‌

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പേസറിന്റെ പ്രകടനത്തിലെ തന്റെ അഭിപ്രായം പറഞ്ഞ്  ഇതിഹാസ താരം കപില്‍ ദേവ്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഉമ്രാന്‍ മാലിക്കിനെ ക്രിക്കറ്റ് ലോകം പ്രശംസയില്‍ മൂടുമ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പേസറിന്റെ പ്രകടനത്തിലെ തന്റെ അഭിപ്രായം പറഞ്ഞ്  ഇതിഹാസ താരം കപില്‍ ദേവ്. പേസ് അത്രയും പ്രധാനപ്പെട്ടതല്ല എന്നാണ് കപില്‍ ദേവ് പറയുന്നത്. 

നല്ല പേസോടെ ബൗളിങ് സ്ഥിരത എന്നതാണ് കൂടുതല്‍ പ്രധാനപ്പെട്ടത്. ഒരു മത്സരത്തില്‍ അതിനായാല്‍ ഓക്കെ ആണ്. എന്നാല്‍ 15-20 കളിയില്‍ ആ മികവ് തുടരാന്‍ കഴിഞ്ഞാല്‍ അത് ഏറെ പ്രധാനപ്പെട്ട കാര്യമാണെന്നും കപില്‍ ദേവ് പറയുന്നു. 

ഇന്ത്യക്ക് പണ്ട് പേസ് ബൗളര്‍മാര്‍ അധികമുണ്ടായില്ല

ഇതൊരു വലിയ നേട്ടമാണ്. ഇന്ത്യക്ക് പണ്ട് പേസ് ബൗളര്‍മാര്‍ അധികമുണ്ടായില്ല. എന്നാല്‍ ഇപ്പോള്‍ ലോകത്തോട് നമ്മള്‍ മത്സരിക്കുകയാണ്. അതിന് ഐപിഎല്ലിന് നന്ദി. ഐപിഎല്‍ തുടങ്ങിയ സമയത്ത് നിന്നും ഒരുപാട് മുന്‍പോട്ട് വന്നിരിക്കുന്നു. യുവ താരങ്ങള്‍ക്കായി ബിസിസിഐ ഒരുപാട് സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നതായും കപില്‍ ദേവ് ചൂണ്ടിക്കാണിച്ചു. 

സണ്‍റൈസേഴ്‌സിനായി മികവ് കാണിച്ചതോടെയാണ് ഉമ്രാനെ ഇന്ത്യന്‍ ടീമിലേക്ക് ഉള്‍പ്പെടുത്തണം എന്ന മുറവിളി ശക്തമായത്. എത്രയും പെട്ടെന്ന് ഉമ്രാനെ ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെടുത്തണം എന്ന പ്രതികരണം രവി ശാസ്ത്രി ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് വന്നിരുന്നു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം