ബാബര്‍ അസം 
Sports

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് പാകിസ്ഥാന്‍; അഫ്ഗാന് 283 റണ്‍സ് വിജയലക്ഷ്യം

നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാന്‍ 282 റണ്‍സ് നേടി.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ അഫാഗാന്‍ 283 റണ്‍സ് വിജയലക്ഷ്യം. ക്യാപ്റ്റന്‍ ബാബര്‍ അസമിന്റയും അബ്ദുള്ള ഷഫീകിന്റെയും അര്‍ധ സെഞ്ച്വറികളും പാകിസ്ഥാന് സഹായകമായത്. അവസാന ഓവറുകളില്‍ ഷദബ് ഖാനും ഇഫ്തിഖര്‍ അഹമ്മദിന്റെയും തകര്‍പ്പന്‍ അടിയാണ് പാകിസ്ഥാന് ഭേദപ്പെട്ട സ്‌കോര്‍ ഉയര്‍ത്താനായത്. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാന്‍ 282 റണ്‍സ് നേടി.

ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 17 റണ്‍സ് എടുത്ത ഇമാം ഉള്‍ ഹഖിനെ തുടക്കത്തിലേ നഷ്ടമായെങ്കിലും അബ്ദുല്ല ഷഫീക്കും ക്യാപ്റ്റന്‍ ബാബറും അസമും ചേര്‍ന്ന് ഉണ്ടാക്കിയ മികച്ച കൂട്ടുകെട്ട് പാകിസ്ഥാന് സഹായകമായി. അര്‍ധ സെഞ്ച്വറി നേടിയ അബ്ദുല്ല എട്ട് റണ്‍സ് കൂടി എടുത്ത ശേഷം നൂര്‍ അഹമ്മദ് എല്‍ബിഡബ്ല്യുവില്‍ കുടുക്കി.

74 റണ്‍സ് എടുത്ത ബാബര്‍ അസമാണ് ടോപ് സ്‌കോറര്‍. 92 പന്ത് നേരിട്ടാണ് അസം 74 റണ്‍സ് എടുത്തത്. നാല് തവണ പന്ത് അതിര്‍ത്തി കടത്തിയപ്പോള്‍ ഒരു തവണ അസം സിക്‌സര്‍ പറത്തി. കഴിഞ്ഞ മത്സരങ്ങളില്‍ നന്നായി കളിച്ച റിസ് വാന് എട്ടുറണ്‍സ് മാത്രമാണ് എടുക്കാന്‍ കഴിഞ്ഞത്. സൗദ് ഷക്കീലും ഷദബ് ഖാനും ഇഫ്തിഖര്‍ അഹമ്മദിന്റെയും അവസരോചിതമായ കൂട്ടുകെട്ടാണ് ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്താന്‍ പാകിസ്ഥാന് സഹായമായത്.

നൂറ് അഹമ്മദ് മൂന്നും നവീന്‍ ഉല്‍ ഹഖ് രണ്ടും മുഹമ്മദ് നബി, അസ്മതുല്ല ഒമര്‍സായ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. വിക്കറ്റ് ഒന്നും നേടിയില്ലെങ്കിലും റാഷിദ് ഖാന്‍ നന്നായി പന്തെറിഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം