അവനി ലെഖാരെ -മോന അഗര്‍വാള്‍ എക്സ്
Sports

പാരാംലിപിക്‌സില്‍ സ്വര്‍ണനേട്ടത്തില്‍ ചരിത്രം കുറിച്ച് അവനി; ഇന്ത്യക്ക് ഇന്ന് മൂന്ന് മെഡലുകള്‍

പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്കായി ആദ്യമെഡല്‍ നേടുന്ന സ്പ്രിന്ററാണ് പ്രീതി.

Author : സമകാലിക മലയാളം ഡെസ്ക്

പാരിസ്: പാരാലിംപിക്‌സിന്റെ രണ്ടാം ദിനം ഇന്ത്യ മൂന്ന് മെഡല്‍ സ്വന്തമാക്കി. വനിത താരങ്ങളുടെതാണ് അഭിമാനപ്രകടനം. വനിതാ വിഭാഗം ഷൂട്ടിങ്ങില്‍ അവനി ലെഖാരെ സ്വര്‍ണവും മോന അഗര്‍വാള്‍ വെങ്കലവും നേടി. 100 മീറ്റര്‍ എയര്‍ റൈഫിള്‍ സ്റ്റാന്‍ഡിങ് എസ്എച്ച് വണ്ണിലാണ് ഇരുവരും മെഡല്‍ നേടിയത്. ടോക്കിയോ പാരാലിംപിക്‌സിലും ഇതേയിനത്തില്‍ അവനി സ്വര്‍ണം നേടിയിരുന്നു. ടോക്കിയോയില്‍ സ്ഥാപിച്ച പാരാലിംപിക്‌സ് റെക്കോര്‍ഡ് മെച്ചപ്പെടുത്തിയാണ് അവനി സ്വര്‍ണം നേടിയത്. ഇത്തവണ യോഗ്യതാ റൗണ്ടില്‍ അവനി രണ്ടാമതും മോന അഞ്ചാമതുമാണ് ഫിനിഷ് ചെയ്തത്.

വനിതകളുടെ നൂറ് മീറ്ററില്‍ പ്രീതി പാല്‍ വെങ്കലം നേടി. 14.21 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് പ്രീതി മൂന്നാമത് എത്തിയത്. പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്കായി ആദ്യമെഡല്‍ നേടുന്ന സ്പ്രിന്ററാണ് പ്രീതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ടോക്കിയോ പാരാലിംപിക്‌സില്‍ കൈവരിച്ച നേട്ടം ഇത്തവണം അവനി നിലനിര്‍ത്തി. ടോക്കിയോയില്‍ പാരാ വിഭാഗത്തിലെ ലോക റെക്കോര്‍ഡിന് (249.6) ഒപ്പമെത്തുന്ന പ്രകടനം നടത്തിയ അവനി പാരാലിംപിക്‌സ് റെക്കോര്‍ഡും സ്വന്തം പേരിലാക്കിയിരുന്നു. ഇത്തവണ അത് മെച്ചപ്പെടുത്തി പുതിയ റെക്കോര്‍ഡും (249.7) അവനി സ്ഥാപിച്ചു. ഒരു സ്വര്‍ണവും രണ്ട് വെങ്കലവുമായി ഇന്ത്യയുടെ മെഡല്‍ നേട്ടം മൂന്നായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'