മഹേന്ദ്രസിങ് ധോണി  പിടിഐ
Sports

IPL 2025: ധോനി നേരത്തെയിറങ്ങിയിട്ടും ചെന്നൈയ്ക്ക് രക്ഷയില്ല; ആവേശപ്പോരാട്ടത്തിൽ പഞ്ചാബിന് ഉജ്ജ്വല വിജയം

ചെന്നൈയുടെ തുടർച്ചയായ നാലാം തോൽവിയാണിത്

സമകാലിക മലയാളം ഡെസ്ക്

മൊഹാലി: ഐപിഎല്ലിലെ ആവേശകരമായ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിന് ഉജ്ജ്വല വിജയം. ചെന്നൈ സൂപ്പർ കിങ്സിനെ 18 റൺസിനാണ് പരാജയപ്പെടുത്തിയത്. ചെന്നൈയുടെ തുടർച്ചയായ നാലാം തോൽവിയാണിത്. 220 റൺസിന്റെ കൂറ്റൻ ലക്ഷ്യം തേടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് നിശ്ചിത ഓവറിൽ 201 റൺസ് എടുക്കാനേ സാധിച്ചുള്ളൂ.

അർധ സെഞ്ചറി നേടിയെങ്കിലും ഡെവോൺ കോൺവെയ്ക്ക് ചെന്നൈയെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. 49 പന്തു നേരിട്ട കോൺവെ 69 റൺസെടുത്തു. 27 പന്തിൽ നിന്നും ശിവം ദുബെ 42 റൺസടിച്ചു പുറത്തായി. തകർത്തടിച്ച ധോനി 12 പന്തിൽ 27 റൺസെടുത്തു പുറത്തായി. രചിൻ രവീന്ദ്ര 23 പന്തിൽ 36 റൺസെടുത്തു.

നേരത്തേ ബാറ്റിങ്ങിനിറങ്ങിയ ധോനി ലോക്കി ഫെർഗൂസനെ തുടർച്ചയായി രണ്ടു സിക്സറുകൾ പറത്തി ചെന്നൈയ്ക്കു വിജയ പ്രതീക്ഷ നൽകി. അവസാന 12 പന്തിൽ 43 റൺസായിരുന്നു ചെന്നൈയ്ക്കു ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ 20–ാം ഓവറിലെ യാഷ് ദയാലിന്റെ ആദ്യ പന്തിൽ ബൗണ്ടറിക്ക് ശ്രമിച്ച ധോണിയെ ചെഹൽ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു.

ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സ് നേടിയിരുന്നു. ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയുടെ തകർപ്പൻ ബാറ്റിങ്ങാണ് പഞ്ചാബിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 39 പന്തുകളില്‍ നിന്നാണ് ആര്യ സെഞ്ച്വറി കുറിച്ചത്. എട്ട് സിക്‌സറുകളും ഏഴ് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ആര്യയുടെ ഇന്നിങ്‌സ്. ശശാങ്ക് സിങ് അർധ സെഞ്ച്വറി നേടി. ശശാങ്കിന്റെ 36 പന്തിൽ 51 റൺസും, മാര്‍ക്കോ യാൻസണിന്റെ 19 പന്തിൽ 34 റൺസും പഞ്ചാബിന് മികച്ച സ്കോർ നേടാൻ സഹായിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

90 റണ്‍സടിച്ച് ജയിപ്പിച്ച്, റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി പന്ത്; ദക്ഷിണാഫ്രിക്ക എ ടീമിനെ തകര്‍ത്തു

എൻട്രി ഹോം ഫോർ ഗേൾസ്; മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

SCROLL FOR NEXT