ഫയല്‍ ചിത്രം 
Sports

രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റിലെ അതികായന്‍, ഒപ്പം ചേരാനായി കാത്തിരിക്കുന്നു: രോഹിത് ശര്‍മ

ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി ദ്രാവിഡിനെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് രോഹിത്തിന്റെ പ്രതികരണം

സമകാലിക മലയാളം ഡെസ്ക്

അബുദാബി: ഇന്ത്യന്‍ ക്രിക്കറ്റിലെ അതികായനാണ് രാഹുല്‍ ദ്രാവിഡ് എന്ന് ഓപ്പണര്‍ രോഹിത് ശര്‍മ. ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി ദ്രാവിഡിനെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് രോഹിത്തിന്റെ പ്രതികരണം. 

രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനത്തേക്ക് എത്തുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അത് ഔദ്യോഗികമായോ എന്നായിരുന്നു ദ്രാവിഡിന്റെ ചോദ്യം. ഞങ്ങള്‍ കളിയിലായിരുന്നു. ഇതിനെ കുറിച്ച് ഒന്നും അറിയില്ല. ഇന്ത്യന്‍ ടീമിലേക്ക് മറ്റൊരു വേഷത്തില്‍ തിരിച്ചെത്തുന്ന ദ്രാവിഡിന് അഭിനന്ദനങ്ങള്‍. ദ്രാവിഡിനൊപ്പം പ്രവര്‍ത്തിക്കുന്നതിനായി കാത്തിരിക്കുന്നു എന്നും രോഹിത് പറഞ്ഞു. 

ഇന്ത്യന്‍ ടീമിന്റെ ന്യൂസിലാന്‍ഡിന് എതിരായ പരമ്പര മുതലാവും ദ്രാവിഡ് ഉത്തരവാദിത്വം ഏറ്റെടുക്കുക. ട്വന്റി20 ലോകകപ്പോടെ രവി ശാസ്ത്രി പരിശീലക സ്ഥാനം ഒഴിയും. അവസാന ദിവസമാണ് മുഖ്യ പരിശീലകനാവുന്നതിനുള്ള അപേക്ഷ ദ്രാവിഡ് സമര്‍പ്പിച്ചത്. 

അവരുടെ അഭിനിവേശം എനിക്കറിയാം

രവി ശാസ്ത്രിക്ക് കീഴില്‍ ഇന്ത്യ മികവ് കാണിച്ചിരുന്നു. എന്‍സിഎ, അണ്ടര്‍ 19, ഇന്ത്യ എ ടീമുകള്‍ക്കൊപ്പം നിന്നതിലൂടെ അവരുടെ അഭിനിവേഷവും കൂടുതല്‍ മെച്ചപ്പെടാനുള്ള താത്പര്യവും എനിക്കറിയാം, പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള പ്രസ്താവനയില്‍ ദ്രാവിഡ് പറഞ്ഞു. 

നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ തലപ്പത്ത് നിന്നാണ് ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് എത്തുന്നത്. ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളുടെ പരിശീലകനായും ദ്രാവിഡ് പ്രവര്‍ത്തിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT