ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഗോള്‍ നേടിയ രാഹുല്‍ കെ പി/ ഐഎസ്എല്‍ ട്വിറ്റര്‍ 
Sports

ഇന്‍ജുറി ടൈമില്‍ രക്ഷകനായി രാഹുല്‍; ബ്ലാസ്റ്റേഴ്‌സിന് മൂന്നാം ജയം

ബെംഗളൂരു എഫ്‌സിയെ 2-1ന് തകര്‍ത്തു.

സമകാലിക മലയാളം ഡെസ്ക്

ന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് മൂന്നാം വിജയം. ബെംഗളൂരു എഫ്‌സിയെ 2-1ന് തകര്‍ത്തു. ഇന്‍ജുറി ടൈമിന്റെ നാലാം മിനിറ്റില്‍ രാഹുല്‍ കെ പിയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയ ഗോള്‍ നേടിയത്. 

24ാം മിനിറ്റില്‍ ക്ലെയ്റ്റന്‍ സില്‍വയിലൂടെ ബെംഗളൂരുവാണ് ആദ്യം മുന്നിലെത്തിയത്. ബോക്‌സിലേക്ക് വന്ന രാഹുല്‍ ബേക്കെയുടെ ത്രോയില്‍ നിന്നായിരുന്നു ബെംഗളൂരുവിന്റെ ഗോള്‍. പന്ത് ക്ലിയര്‍ ചെയ്യാന്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ക്ക് സാധിക്കാതെ വന്നതോടെ ബോക്‌സില്‍ കുത്തി ഉയര്‍ന്ന പന്ത് ക്ലെയ്റ്റന്‍ സില്‍വയുടെ മുന്നിലെക്ക്. ഒരു വശത്തേക്ക് ചെരിഞ്ഞ് സില്‍വയുടെ വോളി വലയില്‍.

73ാം മിനിറ്റില്‍ ലാല്‍തംഗയുടെ ഗോളിലൂടെ ബ്ലാസ്റ്റേഴ്‌സ് സമനില പിടിച്ചു.  വിവാദമായേക്കാവുന്ന ഒരു ഗോളായിരുന്നു ഇത്. ഗാരി ഹൂപ്പറിന്റെ ഷോട്ട് മുഖത്തിടിച്ച ബെംഗളൂരു ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് വീണുകിടക്കുമ്പോഴായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍. ഗുര്‍പ്രീതിന്റെ മുഖത്ത് തട്ടിത്തെറിച്ച പന്ത് ബ്ലാസ്‌റ്റേഴ്‌സ് താരം ക്രോസ് ചെയ്തത് ലാല്‍തംഗ ഖ്വാല്‍റിങ്ങിന്റെ മുന്നിലേക്ക്. താരത്തിന്റെ ഷോട്ട് വലയില്‍.

തുടര്‍ന്ന് ഇന്‍ജുറി ടൈമില്‍ ഗോളന്നുറച്ച രണ്ട് അവസരങ്ങള്‍ ബെംഗളൂരു നഷ്ടപ്പെടുത്തിയ ശേഷമായിരുന്നു രാഹുലിലൂടെ ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയഗോള്‍. ബ്ലാസ്‌റ്റേഴ്‌സിന്റെ ബോക്‌സിലെ ബെംഗളൂരുവിന്റെ ആക്രമണത്തിനൊടുവില്‍ പന്ത് ലഭിച്ച രാഹുല്‍ ഒറ്റയ്ക്ക് മുന്നേറി ഗുര്‍പ്രീതിന് യാതൊരു അവസരവും നല്‍കാതെ പന്ത് വലയിലെത്തിക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT