ശുഭ്മാൻ ​ഗില്ലിന്റെ ബാറ്റിങ്/ പിടിഐ 
Sports

ബാറ്റിങിൽ ശുഭ്മാൻ ​ഗില്ലും ബൗളിങിൽ മോഹിത് ശർമയും തിളങ്ങി; പഞ്ചാബിനെ വീഴ്ത്തി വിജയവഴിയിൽ തിരിച്ചെത്തി ​ഗുജറാത്ത്

സായ് സുദര്‍ശന്‍ (19), ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (8) എന്നിവരെ പെട്ടെന്ന് നഷ്ടമായെങ്കിലും ഗില്ലും ഡേവിഡ് മില്ലറും ചേര്‍ന്ന് ഗുജറാത്തിനെ മുന്നോട്ടു നയിച്ചു

സമകാലിക മലയാളം ഡെസ്ക്

മൊഹാലി: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ​ഗുജറാത്ത് ടൈറ്റൻസ് വിജയ വഴിയിൽ തിരിച്ചെത്തി. അവേശം അവസാന പന്തു വരെ നിന്ന പോരാട്ടത്തിൽ പഞ്ചാബ് കിങ്സിനെ ടൈറ്റൻസ് ആറ് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്. നാല് കളികളിൽ ​ഗുജറാത്തിന്റെ മൂന്നാം ജയവും പഞ്ചാബിന്റെ തുടർച്ചയായ രണ്ടാം തോൽവിയുമാണിത്. 

ശുഭ്മാൻ ​ഗില്ലിന്റെ പോരാട്ടമാണ് ​ഗുജറാത്ത് ജയത്തിന്റെ ആണിക്കല്ല്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുത്തപ്പോൾ ഒരു പന്ത് ബാക്കി നിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ 154 റൺസെടുത്താണ് ടൈറ്റൻസ് വിജയം തൊട്ടത്. 

സാം കറന്‍ എറിഞ്ഞ അവസാന ഓവറില്‍ ​ഗുജറാത്തിന് ജയിക്കാന്‍ ഏഴ് റണ്‍സ് വേണമായിരുന്നു. അർധ സെഞ്ച്വറിയുമായി പൊരുതിയ ശുഭ്മാന്‍ ഗില്ലിനെ ഈ ഓവറിൽ  നഷ്ടമായെങ്കിലും അഞ്ചാം പന്തില്‍ ബൗണ്ടറി നേടി രാഹുല്‍ തെവാടിയ ഗുജറാത്തിനെ വിജയത്തിലെത്തിച്ചു.

49 പന്തുകള്‍ നേരിട്ട ഗില്‍ ഒരു സിക്‌സും ഏഴ് ഫോറുമടക്കം 67 റണ്‍സെടുത്തു. 19 പന്തില്‍ നിന്ന് 30 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹയും ഗുജറാത്തിനായി മികച്ച പ്രകടനം പുറത്തെടുത്തു.

സായ് സുദര്‍ശന്‍ (19), ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (8) എന്നിവരെ പെട്ടെന്ന് നഷ്ടമായെങ്കിലും ഗില്ലും ഡേവിഡ് മില്ലറും ചേര്‍ന്ന് ഗുജറാത്തിനെ മുന്നോട്ടു നയിച്ചു. മില്ലര്‍ 18 പന്തില്‍ നിന്ന് 17 റണ്‍സുമായി പുറത്താകാതെ നിന്നു. മില്ലർക്കൊപ്പം രണ്ട് പന്തിൽ അഞ്ച് റൺസുമായും തേവാടിയയും പുറത്താകാതെ നിന്നു. 

പഞ്ചാബിനായി ഹർഷ്ദീപ് സിങ്, ക​ഗിസോ റബാഡ, ഹർപ്രീത് ബ്രാർ, സാം കറൻ എന്നിവർ ഓരോ വിക്കറ്റെടുത്തു. 

നേരത്തെ ടോസ് നേടി ഗുജറാത്ത് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്. 

തുടക്കത്തില്‍ പതറിയ പഞ്ചാബിനെ പിന്നീടെത്തിയ താരങ്ങള്‍ ചേര്‍ന്ന് നടത്തിയ പോരാട്ടമാണ് പൊരുതാനുള്ള സ്‌കോറിലേക്ക് അവര്‍ എത്തിയത്. 24 പന്തില്‍ 36 റണ്‍സെടുത്ത മാത്യു ഷോര്‍ട്ടാണ് ടോപ് സ്‌കോറര്‍. താരം ആറ് ഫോറും ഒരു സിക്‌സും പറത്തി. 

കഴിഞ്ഞ കളിയില്‍ മികച്ച ബാറ്റിങ് പുറത്തെടുത്ത ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ എട്ട് പന്തില്‍ എട്ട് റണ്‍സുമായി മടങ്ങി. പ്രഭ്‌സിമ്രാന്‍ സിങ് വീണ്ടും നിരാശപ്പെടുത്തി. താരം രണ്ട് പന്തില്‍ പൂജ്യം റണ്‍സുമായി മടങ്ങി. 

ഭനുക രജപക്‌സ പതിവ് രീതിയില്‍ നിന്ന് മാറി ബാറ്റ് വീശിയത് സ്‌കോറിങിന്റെ വേഗത കുറച്ചു. താരം 26 പന്തില്‍ 20 റണ്‍സ് കണ്ടെത്തിയത്. 

ജിതേഷ് ഷര്‍ 23 പന്തില്‍ 25 റണ്‍സെടുത്തു. സാം കറന്‍ 22 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 22 റണ്‍സെടുത്തു. ഷാരൂഖ് ഖാനാണ് സ്‌കോര്‍ 150 കടത്തിയത്. താരം ഒന്‍പത് പന്തില്‍ രണ്ട് സിക്‌സും ഒരു ഫോറും സഹിതം 22 റണ്‍സ് വാരി. ഹര്‍പ്രീത് ബ്രാര്‍ അഞ്ച് പന്തില്‍ എട്ട് റണ്‍സുമായി പുറത്താകാതെ നിന്നു. 

വെറ്ററന്‍ താരം മോഹിത് ശര്‍മ നാലോവറില്‍ 18 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് ഷമി, ജോഷ് ലിറ്റില്‍, അല്‍സാരി ജോസഫ്, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT