ചേതൻ സക്കറിയ/ഫോട്ടോ:ഐപിഎൽ, ബിസിസിഐ 
Sports

രാജസ്ഥാൻ റോയൽസ് പേസർ ചേതൻ സക്കറിയയുടെ പിതാവ് കോവിഡ് ബാധിച്ച് മരിച്ചു

ചേതൻ സയിദ് മുഷ്താഖ് അലി ടൂർണമെന്റ് കളിക്കുമ്പോഴാണ് താരത്തിന്റെ സഹോദരൻ ആത്മഹത്യ ചെയ്തത്

സമകാലിക മലയാളം ഡെസ്ക്

ഭാവ്ന​ഗർ: രാജസ്ഥാൻ റോയൽസ് പേസർ ചേതൻ സക്കറിയയുടെ പിതാവ് കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധിതനായതിനെ തുടർന്ന് ​ഗുജറാത്തിലെ ഭാവ്​ന​ഗറിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കാഞ്ചിഭായി സക്കറിയയുടെ മരണം.

രാജസ്ഥാൻ റോയൽസാണ് വിവരം ആരാധകരുമായി പങ്കുവെച്ചത്. ചേതൻ സക്കറിയയുമായി ബന്ധപ്പെടുന്നുണ്ടെന്നും എല്ലാ സഹായവും പിന്തുണയും നൽകുമെന്നും രാജസ്ഥാൻ റോയൽസ് വ്യക്തമാക്കി. കാഞ്ചിഭായി സക്കറിയ കോവിഡിനെതിരായ അദ്ദേഹത്തിന്റെ പോരാട്ടത്തിൽ കീഴടങ്ങിയത് വേദനിപ്പിക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ ചേതൻ സക്കറിയക്കും കുടുംബത്തിനും പൂർണ പിന്തുണ അറിയിക്കുന്നു. സാധ്യമായ എല്ലാ സഹായവും നൽകും, പ്രസ്താവനയിൽ രാജസ്ഥാൻ റോയൽസ് വ്യക്തമാക്കി. 

രാജസ്ഥാൻ റോയൽസിനായി അരങ്ങേറ്റം കുറിക്കുന്നതിന് ചേതൻ എത്തിയത് സഹോദരന്റെ വിയോ​ഗ വേദനയുമായാണ്. ചേതൻ സയിദ് മുഷ്താഖ് അലി ടൂർണമെന്റ് കളിക്കുമ്പോഴാണ് താരത്തിന്റെ സഹോദരൻ ആത്മഹത്യ ചെയ്തത്. എന്നാൽ സഹോദരന്റെ മരണ വിവരം കുടുംബം ചേതനെ അറിയിച്ചില്ല.ടൂർണമെന്റ് കഴിഞ്ഞെത്തിയപ്പോഴാണ് ചേതൻ വിവരം അറിയുന്നത്. ഇത് തന്നെ ഏറെ തളർത്തിയിരുന്നതായി ചേതൻ പറഞ്ഞിരുന്നു. 

ഐപിഎൽ റദ്ദാക്കിയതിനെ തുടർന്ന് നാട്ടിലെത്തിയ ചേതൻ അച്ഛൻ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ ഏറെ മണിക്കൂറുകൾ ചിലവഴിക്കുകയായിരുന്നു. ഐപിഎൽ ഉപേക്ഷിച്ചാൽ അത് തന്നെ പോലെ പാവപ്പെട്ട കുടുംബങ്ങളിൽ നിന്ന് വരുന്നവരെ ബാധിക്കുമെന്ന് ചേതൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

SCROLL FOR NEXT