ഐപിഎല്ലിനിടെ മുഹമ്മദ് സിറാജ്/ ചിത്രം ഫെയ്‌സ്‌ബുക്ക് 
Sports

വാതുവയ്പില്‍ കാശു പോയി; വിവരങ്ങള്‍ അറിയാന്‍ സിറാജിനെ വിളിച്ചു; ഐപിഎല്ലില്‍ പന്തയ വിവാദം

ഹൈദരാബാദിൽ നിന്നുള്ള ഒരു ഡ്രൈവറാണ് മുഹമ്മദ് സിറാജിനെ സമീപിച്ചതെന്നാണ് വിവരം

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: റോയൽ ചലഞ്ചേഴ്‌സ് ബം​ഗളൂരു പേസർ മുഹമ്മദ് സിറാജിനെ വാതുവെപ്പുകാരൻ സമീപിച്ച വിവരം ബിസിസിഐയുടെ അഴിമതി വിരുദ്ധ യൂണിറ്റിൽ റിപ്പോർട്ട് ചെയ്‌തു. ഈ ആഴ്‌ചയുടെ ആദ്യം ആർസിബി ടീമിനുള്ളിലെ വിവരങ്ങൾ തേടി ഒരാൾ ഫോണിലൂടെ തന്നെ ബന്ധപ്പെട്ടതായി സിറാജ് ബിസിസിഐയെ അറിയിച്ചു. സിറാജിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

ഹൈദരാബാദിൽ നിന്നുള്ള ഒരു ഡ്രൈവറാണ് ഇയാൾ. ഐപിഎൽ വാതുവെപ്പിൽ വലിയ ഹരമുള്ള ഇയാൾക്ക് വാതുവെപ്പിലൂടെ കഴിഞ്ഞ സീസണിൽ വൻതുക നഷ്ടമായിട്ടുണ്ടെന്നുമാണ് വിവരം. ടീമിനകത്തെ വിവരങ്ങൾ അറിയാനാണ് ഇയാൾ സിറാജിനെ സമീപിച്ചത്. അതേസമയം വാതുവെപ്പു സംഘത്തിലെ ആളല്ല ഇയാൾ എന്നാണ് സൂചന.

വാതുവെപ്പ് കേസിൽ എസ് ശ്രീശാന്ത്, അങ്കിത് ചവാൻ, അജിത ചാന്ദില എന്നിവർ അറസ്റ്റിലായതിന് പിന്നാലെ കർശന നടപടികളാണ് ബിസിസി കൈക്കൊണ്ടിട്ടുള്ളത്. വാതുവെപ്പുമായി ബന്ധപ്പെട്ട് ഓരോ ടീമിനും ഓരോ എസിയു ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്. അവർ കളിക്കാർക്കൊപ്പം താമസിച്ച് അവരെ നിരീക്ഷിക്കും.

കൂടാതെ കളിക്കാർ ചെയ്യേണ്ടതും ചെയ്യണ്ടാത്തതുമായ കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ പ്രത്യേക വർക്ക്ഷോപ്പുകളും നടത്തുന്നുണ്ട്. ഏതെങ്കിലും കളിക്കാർ ഇത്തരം സമീപനം റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തിയാൽ സസ്‌പെൻഷൻ ഉൾപ്പെടുയുള്ള കാര്യങ്ങൾ നേരിടേണ്ടി വരും. നേരത്തെ ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസനെ ഇത്തരത്തില്‍ മുമ്പ് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

കവി കെ ജി ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം

മലയാളികള്‍ നൂതനാശയങ്ങള്‍ക്കു പേരു കേട്ട ജനത, സാംസ്കാരിക ഭൂമികയിലെ ശോഭ; കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും അമിത് ഷായും

'പ്രണവ് തൂക്കിയെന്നാ എല്ലാവരും പറയുന്നേ, പടം എങ്ങനെ'; ശബ്ദം താഴ്ത്തി, ഒറ്റവാക്കില്‍ പ്രണവിന്റെ മറുപടി

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

SCROLL FOR NEXT