ഫോട്ടോ: ട്വിറ്റർ 
Sports

98ാം മിനിറ്റില്‍ സമനില പൊളിച്ച് വാല്‍വെര്‍ദെ, ബാഴ്‌സയെ തകര്‍ത്ത് റയല്‍ സൂപ്പര്‍ കപ്പ് ഫൈനലില്‍

കളിയുടെ അധിക സമയത്ത് ഫെഡെ വാല്‍വെര്‍ദെയില്‍ നിന്ന് വന്ന ഗോളില്‍ റയല്‍ ജയം പിടിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

റിയാദ്‌: സ്പാനിഷ് സൂപ്പര്‍ കപ്പ് സെമിയില്‍ ബാഴ്‌സയെ 2-3ന് തകര്‍ത്ത് റയല്‍ മാഡ്രിഡ്. 2-2ന് സമനില പിടിക്കാന്‍ ബാഴ്‌സയ്ക്ക് കഴിഞ്ഞെങ്കിലും കളിയുടെ അധിക സമയത്ത് ഫെഡെ വാല്‍വെര്‍ദെയില്‍ നിന്ന് വന്ന ഗോളില്‍ റയല്‍ ജയം പിടിച്ചു. 

25ാം മിനിറ്റില്‍ വിനിഷ്യസിലൂടെ റയലാണ് അക്കൗണ്ട് തുറന്നത്. ബെന്‍സമയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഇത്. 41ാം മിനിറ്റില്‍ ബാഴ്‌സ സമനില പിടിച്ചു. ലൂക്ക് ഡി യോങ്ങാണ് ബാഴ്‌സക്കായി ആദ്യം സ്‌കോര്‍ ചെയ്തത്. റയലിന്റെ എഡര്‍ മിലിറ്റാവോയുടെ ക്ലിയറന്‍സിനിടയില്‍ പന്ത് യോങ്ങിന്റെ കാലില്‍ തട്ടി ഗോള്‍ വല കുലുക്കുകയായിരുന്നു. 

രണ്ടാം പകുതിയില്‍ 72ാം മിനിറ്റിലാണ് റയല്‍ ലീഡ് എടുത്തത്. ബോക്‌സിനകത്തെ ബെന്‍സെമയുടെ മുന്നേറ്റമാണ് ലീഡ് എടുക്കാന്‍ റയലിനെ തുണച്ചത്. മെന്‍ഡി നല്‍കിയ പാസില്‍ നിന്നും ബെന്‍സമ ഉതിര്‍ത്ത ഷോട്ട് ബാഴ്‌സ ഗോള്‍കീപ്പര്‍ തടഞ്ഞിട്ടു. എന്നാല്‍ ഗോള്‍കീപ്പറുടെ ക്ലിയറന്‍സില്‍ നിന്ന് വന്ന പന്ത് കാര്‍വാലിന്റെ അടുത്തേക്ക്. ക്രോസ് കൊടുക്കാനുള്ള കാര്‍വാലിന്റെ ശ്രമം ഗോള്‍കീപ്പര്‍ തടഞ്ഞെങ്കിലും പന്ത് വീണ്ടും ബെന്‍സെമയുടെ നേരെ എത്തി. അവിടെ ഗോള്‍ വല കുലുക്കുന്നതില്‍ ബെന്‍സെമയ്ക്ക് പിഴച്ചില്ല. 

എന്നാല്‍ 83ാം മിനിറ്റില്‍ ബാഴ്‌സ വീണ്ടും സമനില പിടിച്ചു. ഹെഡ്ഡറിലൂടെ ഫാത്തി വല കുലുക്കി. സമനില പിണഞ്ഞതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. ഇവിടെ പകരക്കാരനായി ഇറങ്ങിയ ഫെഡ് 98ാം മിനിറ്റില്‍ വിനീഷ്യസിന്റെ ക്രോസില്‍ നിന്ന് ഗോള്‍ നേടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'