ഫോട്ടോ:ഐസിസി, ട്വിറ്റർ 
Sports

ഈ തകര്‍ച്ചയൊന്നും കാര്യമാക്കേണ്ട, 2023 ലോകകപ്പിലേക്കായി ടീമിനെ വളര്‍ത്തുകയാണ്: ശിഖര്‍ ധവാന്‍

2023 ലോകകപ്പ് ലക്ഷ്യമാക്കി ടീമിനെ പടുത്തുയര്‍ത്തുകയാണ് ചെയ്യുന്നതെന്ന് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍

സമകാലിക മലയാളം ഡെസ്ക്

പാള്‍: 2023 ലോകകപ്പ് ലക്ഷ്യമാക്കി ടീമിനെ പടുത്തുയര്‍ത്തുകയാണ് ചെയ്യുന്നതെന്ന് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തിലെ ഇന്ത്യയുടെ ബാറ്റിങ് തകര്‍ച്ചയിലേക്ക് ചൂണ്ടിയപ്പോഴാണ് ധവാന്റെ പ്രതികരണം. 

ടീം എന്ന നിലയില്‍ ഞങ്ങളുടെ ചിന്ത 2023 ലോകകപ്പിലേക്കായി ഒരു സംഘത്തെ വളര്‍ത്തി എടുക്കുക എന്നാണ്. അതിനിടയില്‍ തിരിച്ചടികള്‍ നേരിട്ടേക്കാം. ടീം എന്ന നിലയില്‍ എങ്ങനെ മെച്ചപ്പെടാം എന്നാണ് ഞങ്ങള്‍ നോക്കുന്നത്. ഒരു സംഘത്തെ നമുക്ക് ലഭിച്ചു കഴിഞ്ഞു. ഇനി അതിനെ വാര്‍ത്തെടുക്കണം, ധവാന്‍ പറയുന്നു. 

രോഹിത് മടങ്ങിയെത്തുന്നതോടെ കരുത്തു നേടും

രോഹിത് ഇവിടെ ഇല്ല. രോഹിത് മടങ്ങിയെത്തുന്നതോടെ ബാറ്റിങ് നിര കൂടുതല്‍ പരിചയസമ്പത്തുള്ളതാവും. മധ്യനിര കരുത്തും നേടും. ഇവിടെ യുവതാരങ്ങളില്‍ ആരെങ്കിലും നല്ല പ്രകടനം നടത്തുന്നില്ലെങ്കില്‍ അത് പ്രശ്‌നമല്ല. ദീര്‍ഘ കാലം മുന്‍പില്‍ കണ്ടുള്ളതാണ് നമ്മുടെ ലക്ഷ്യം എന്നും ധവാന്‍ ചൂണ്ടിക്കാണിക്കുന്നു. 

ആദ്യ ഏകദിനത്തില്‍ ധവാന്‍ ആയിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 84 പന്തില്‍ നിന്ന് ധവാന്‍ കണ്ടെത്തിയത് 79 റണ്‍സ്. എന്നാല്‍ 297 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 31 റണ്‍സിന് തോല്‍വി വഴങ്ങി. മധ്യനിരയില്‍ പന്തിനും ശ്രേയസിനും വെങ്കടേഷ് അയ്യര്‍ക്കുമൊന്നും സ്‌കോര്‍ ഉയര്‍ത്താന്‍ കഴിഞ്ഞില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT