രെഹാന്‍ അഹമദ് ട്വിറ്റര്‍
Sports

വീണ്ടും വിസ പ്രശ്‌നം; ഇംഗ്ലണ്ട് താരം രെഹാന്‍ അഹമദിനെ രാജ്‌കോട്ടില്‍ തടഞ്ഞു

നേരത്തെ ഷൊയ്ബ് ബഷീറിനും വിസ പ്രശ്‌നം നേരിടേണ്ടി വന്നിരുന്നു

സമകാലിക മലയാളം ഡെസ്ക്

രാജ്‌കോട്ട്: ഇംഗ്ലണ്ട് സ്പിന്നര്‍ രെഹാന്‍ അഹമദിനും വിസ പ്രശ്‌നം. മൂന്നാം ടെസ്റ്റിനായി രാജ്‌കോട്ടില്‍ ഇറങ്ങിയ താരത്തെ അധികൃതര്‍ തടഞ്ഞു. സിംഗിള്‍ എന്‍ട്രി വിസയാണ് താരത്തിനുള്ളത്. യുഎഇയില്‍ പോയി രാജ്‌കോട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് താരത്തെ തടഞ്ഞത്. രെഹാന്‍ അഹമദിനെ അധികൃതര്‍ യുഎഇയിലേക്ക് തന്നെ മടക്കിയയച്ചു.

പിന്നീട് വിഷയത്തില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ഇടപെട്ട് താരത്തിന്റെ വിസ പ്രതിസന്ധി പരിഹരിച്ചു. ഏതാണ്ട് രണ്ട് മണിക്കൂറോളം താരത്തെ രാജകോട്ട് വിമാനത്താവളത്തില്‍ തടഞ്ഞു വച്ചത്. താരത്തിനു അടുത്ത ദിവസം തന്നെ വിസ അനുവദിക്കും.

ഈ മാസം 15നാണ് മൂന്നാം ടെസ്റ്റ് രാജ്‌കോട്ടില്‍ ആരംഭിക്കുന്നത്. ഇംഗ്ലണ്ട് സംഘം രാജ്‌കോട്ടിലെത്തി പരിശീലനം തുടങ്ങി. ക്യാമ്പില്‍ ചേരാനായി എത്തിയപ്പോഴാണ് രെഹനെ തടഞ്ഞത്. രണ്ടാം ടെസ്റ്റിനു ശേഷം നീണ്ട ഇടവേളയയായതിനാല്‍ ഇംഗ്ലണ്ട് താരങ്ങള്‍ അബുദാബിയിലേക്ക് പറന്നിരുന്നു. കുടുംബാംഗങ്ങളുമൊത്തു സമയം പങ്കിടുകയായിരുന്നു ഇംഗ്ലീഷ് താരങ്ങള്‍.

നേരത്തെ യുവ സ്പിന്നര്‍ ഷൊയ്ബ് ബഷീറിനും സമാനമായി വിസ പ്രശ്‌നം നേരിടേണ്ടി വന്നിരുന്നു. പിന്നാലെയാണ് രെഹാന്‍ അഹമദും വെട്ടിലായത്.

പരിചയ സമ്പന്നനായ സ്പിന്നര്‍ ജാക്ക് ലീച് ശേഷിക്കുന്ന ടെസ്റ്റുകള്‍ കളിക്കാനുണ്ടാകില്ല. താരത്തിനു പരിക്കാണ് തിരിച്ചടിയായി. അതോടെ ഇംഗ്ലീഷ് സ്പിന്‍ ഡിപ്പാര്‍ട്‌മെന്റിന്റെ ചുമതല മുഴുവന്‍ പുതുമുഖങ്ങളായ രെഹാനും ഷൊയ്ബിനുമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT