യശസ്വി/ പിടിഐ 
Sports

മികവിന്റെ ഫലം! യശസ്വി ജയ്‌സ്വാള്‍ ഇന്ത്യന്‍ ടീമില്‍

ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓപ്പണര്‍ ഋതുരാജ് ഗെയ്ക്‌വാദിന്റെ പകരക്കാരനായാണ് യശസ്വി എത്തുന്നത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിലേക്ക് രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ ഉള്‍പ്പെടുത്തി. സ്റ്റാന്‍ഡ് ബൈ താരമായാണ് യശസ്വിയെ ഉള്‍പ്പെടുത്തിയത്. 

ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓപ്പണര്‍ ഋതുരാജ് ഗെയ്ക്‌വാദിന്റെ പകരക്കാരനായാണ് യശസ്വി എത്തുന്നത്. തന്റെ വിവാഹവുമായി ബന്ധപ്പെട്ട തിരക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് ഋതുരാജ് ടീമില്‍ നിന്നു പിന്‍മാറിയത്. ഇതോടെയാണ് 21കാരനായ താരത്തിന് ഇന്ത്യന്‍ ടീമിലേക്ക് അവസരം തുറന്നത്. 

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫില്‍ എത്തിയില്ലെങ്കിലും യശസ്വി ജയ്‌സ്വാള്‍ മിന്നും ഫോമിലാണ് ബാറ്റ് വീശിയത്. ഐപിഎല്‍ മികവിന്റെ അടിസ്ഥാനത്തിലാണ് യശസ്വി ഇന്ത്യന്‍ സീനിയര്‍ ടീമില്‍ ഇടംപിടിച്ചത്. 

ജൂണ്‍ ഏഴ് മുതല്‍ 11 വരെ ഇംഗ്ലണ്ടിലെ ഓവലിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി. 

ഐപിഎല്ലിലെ ഈ സീസണില്‍ 14 ഇന്നിങ്‌സുകള്‍ കളിച്ച യശസ്വി ജയ്‌സ്വാള്‍ ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറികളുമടക്കം 625 റണ്‍സ് അടിച്ചെടുത്തിരുന്നു. 

ഡൊമസ്റ്റിക് സീസണിലും താരം മികവോടെ ബാറ്റ് വീശിയിരുന്നു. 15 മത്സരങ്ങളില്‍ നിന്ന് 1845 റണ്‍സാണ് യശസ്വി അടിച്ചെടുത്തത്. ഒന്‍പത് സെഞ്ച്വറികളും രണ്ട് അര്‍ധ സെഞ്ച്വറികളും യശസ്വി നേടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT