ഋഷഭ് പന്ത്/ഫോട്ടോ: എഎഫ്പി 
Sports

'ഓപ്പണറാവാനുള്ള പ്രാപ്തി ഋഷഭ് പന്തിനുണ്ട്'; ഇന്ത്യയുടെ പരീക്ഷണങ്ങളെ പിന്തുണച്ച് ജയവര്‍ധനെ 

ഋഷഭ് പന്തിനെ ഓപ്പണിങ്ങില്‍ പരീക്ഷിക്കുന്ന ഇന്ത്യയുടെ നീക്കങ്ങളെ പിന്തുണച്ച് മുന്‍ ലങ്കന്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെ

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഋഷഭ് പന്തിനെ ഓപ്പണിങ്ങില്‍ പരീക്ഷിക്കുന്ന ഇന്ത്യയുടെ നീക്കങ്ങളെ പിന്തുണച്ച് മുന്‍ ലങ്കന്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെ. ഓപ്പണിങ്ങില്‍ കളിക്കാനുള്ള പ്രാപ്തി പന്തിനുണ്ടെന്ന് ജയവര്‍ധനെ പറഞ്ഞു. 

പുതു തലമുറയെ വളര്‍ത്തിക്കൊണ്ട് വരാനാണ് ഇന്ത്യ എല്ലായ്‌പ്പോഴും ശ്രമിക്കുന്നത്. സിംബാബ്‌വെ പര്യടനം പല യുവ താരങ്ങള്‍ക്കും മികച്ച അവസരമാണ്. പന്തിനെ ഓപ്പണറാക്കുക എന്നതും ഒരു ഓപ്ഷനാണ്, ഡൊമസ്റ്റിക് ക്രിക്കറ്റില്‍ പന്ത് അധികം ഓപ്പണ്‍ ചെയ്തിട്ടില്ലെങ്കിലും. പന്തിന് അതിനുള്ള പ്രാപ്തിയുണ്ട്, ജയവര്‍ധനെ പറഞ്ഞു. 

വിരാട് കോഹ് ലിയുടെ മോശം ഫോമിനെ കുറിച്ചും ജയവര്‍ധനെ പ്രതികരിച്ചു. കോഹ് ലിയുടെ ഇപ്പോഴത്തെ അവസ്ഥ നിര്‍ഭാഗ്യകരമാണ്. എന്നാല്‍ ക്വാളിറ്റി കളിക്കാരനാണ് കോഹ് ലി. ഫോം താത്കാലികമാണ്. ക്ലാസ് എല്ലായ്‌പ്പോഴുമുണ്ടാവും. ദ്രാവിഡും മാനേജ്‌മെന്റും കോഹ് ലിയുമായി സംസാരിച്ചിട്ടുണ്ടാവണം. വളരെ പോസിറ്റീവായ ചര്‍ച്ചകള്‍ നടന്നു കാണും എന്ന് പ്രതീക്ഷിക്കുന്നതായും ജയവര്‍ധനെ പറഞ്ഞു. 

ഇന്ത്യ, പാകിസ്ഥാന്‍ എന്നിവരില്‍ ഒരു ടീം ആയിരിക്കും ഏഷ്യാ കപ്പ് ഫൈനലില്‍ എത്തുക എന്നും ജയവര്‍ധനെ പറയുന്നു. ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാന്‍ എന്നിവര്‍ക്കാണ് സാധ്യത. ഇതില്‍ നിന്നൊരു ടീം ഏഷ്യാ കപ്പ് ജയിക്കുമെന്നും ലങ്കന്‍ മുന്‍ ക്യാപ്റ്റന്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

എഐ താരങ്ങൾക്ക് നിരോധനം, തിരക്കഥ മനുഷ്യർ തന്നെ രചിച്ചതാണെന്ന തെളിവ് വേണം; ഓസ്കർ നിയമങ്ങളിൽ മാറ്റം

വാൽപ്പാറ ദുരന്തം: ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ, സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

SCROLL FOR NEXT