രോഹിത് ശര്‍മ എപി
Sports

11,000 റണ്‍സ്; സച്ചിനെ മറികടന്ന് രോഹിത് ശര്‍മ; നേട്ടം കൈവരിക്കുന്ന നാലാമത്തെ ഇന്ത്യക്കാരന്‍

വിരാട് കോഹ് ലിയാണ് അതിവേഗം ഈ നേട്ടം കൈവരിച്ച താരം. 222 മത്സരങ്ങളില്‍ നിന്നാണ് പതിനൊന്നായിരം റണ്‍സ് നേടിയത്.

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഏകദിന ക്രിക്കറ്റില്‍ പതിനൊന്നായിരം റണ്‍സ് നേട്ടവുമായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ചാംപ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിലായിരുന്നു ചരിത്രനേട്ടം. മത്സരത്തില്‍ 36 പന്തില്‍ നിന്ന് താരം 41 റണ്‍സ് നേടി. സച്ചിന്‍ ടെണ്ടുല്‍ക്കറെ മറികടന്നാണ് അതിവേഗം പതിനൊന്നായിരം ക്ലബില്‍ എത്തുന്ന രണ്ടാമത്തെ താരമായത്.

വിരാട് കോഹ് ലിയാണ് അതിവേഗം ഈ നേട്ടം കൈവരിച്ച താരം. 222 മത്സരങ്ങളില്‍ നിന്നാണ് കോഹ് ലി പതിനൊന്നായിരം റണ്‍സ് നേടിയത്. 261 മത്സരങ്ങളില്‍ നിന്നാണ് രോഹിതിന്റെ നേട്ടം. സച്ചിന്‍ 276 മത്സരങ്ങളില്‍ നിന്നും റിക്കി പോണ്ടിങ് 286 മത്സരങ്ങളില്‍ നിന്നും സൗരവ് ഗാംഗുലി 288 മത്സരങ്ങളില്‍ നിന്നും ജാക്വിസ് കാലിസ് 293 മത്സരങ്ങളില്‍ നിന്നുമാണ് ഈ നേട്ടം കൈവരിച്ചത്.

പതിനൊന്നായിരം ക്ലബില്‍ എത്തുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത്. 2007ല്‍ അയര്‍ലണ്ടിനെതിരെ അരങ്ങേറ്റം കുറിച്ച രോഹിതിന്റെ 260 മത്സരങ്ങളില്‍ നിന്നായി 10,987 റണ്‍സ് നേടിയിരുന്നു. അടുത്തിടെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ രണ്ടാമനെന്ന നേട്ടവും രോഹിത് കൈവരിച്ചിരുന്നു. ക്രിസ് ഗെയ്‌ലിനെ മറികടന്നായിരുന്നു രോഹിതിന്റെ നേട്ടം. ഇനി പാക് താരം അഫ്രീദി മാത്രമാണ് മുന്നിലുള്ളത. ഓപ്പണര്‍ എന്ന നിലയില്‍ ഇന്ത്യയ്ക്കായി കുടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും രോഹിത് സ്വന്തമാക്കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT