ഫോട്ടോ: ട്വിറ്റർ 
Sports

1990ല്‍ അസ്ഹറുദ്ദീന്‍, പിന്നെ ധോനി, ഇപ്പോള്‍ രോഹിത്; നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍

രോഹിതിന്റെ കീഴില്‍ ഇത്തവണ ടി20 പരമ്പര 2-ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. പിന്നാലെയായിരുന്നു ഏകദിന പരമ്പരയിലേയും തകര്‍പ്പന്‍ മുന്നേറ്റം. ടെസ്റ്റ് പരമ്പര 2-2ന് സമനിലയില്‍ അവസാനിച്ചു

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ അഞ്ച് വിക്കറ്റ് ജയത്തോടെ ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കി. ജയത്തോടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഒരു നേട്ടത്തിലെത്തി. നായകനെന്ന നിലയിലാണ് രോഹിതിന്റെ നേട്ടം. ഇംഗ്ലീഷ് മണ്ണില്‍ ഏകദിന പരമ്പര നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ നായകനായി രോഹിത് മാറി. 

മഹേന്ദ്ര സിങ് ധോനി, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരാണ് നേരത്തെ ഇംഗ്ലണ്ടില്‍ ഏകദിന പരമ്പര നേടിയ ക്യാപ്റ്റന്‍മാര്‍. ധോനിയുടെ നായകത്വത്തില്‍ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 3-1നാണ് ഇന്ത്യ നേടിയത്. 1990ലാണ് അസ്ഹറുദ്ദീന്റെ നേതൃത്വത്തില്‍ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര 2-0ത്തിന് നേടിയത്. 

രോഹിതിന്റെ കീഴില്‍ ഇത്തവണ ടി20 പരമ്പര 2-ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. പിന്നാലെയായിരുന്നു ഏകദിന പരമ്പരയിലേയും തകര്‍പ്പന്‍ മുന്നേറ്റം. ടെസ്റ്റ് പരമ്പര 2-2ന് സമനിലയില്‍ അവസാനിച്ചു. 

അവസാന ഏകദിനത്തില്‍ 260 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ ഋഷഭ് പന്തിന്റെ കന്നി സെഞ്ച്വറിയുടെ കരുത്തിലാണ് വിജയവും പരമ്പരയും സ്വന്തമാക്കിയത്. ഹര്‍ദിക് പാണ്ഡ്യയും ഓള്‍റൗണ്ട് മികവും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT