ഫോട്ടോ: ട്വിറ്റർ 
Sports

തോറ്റാല്‍ പരമ്പര നഷ്ടം, രണ്ടാം ഏകദിനം ഇന്ന്; വിജയ വഴിയിലേക്ക് തിരിച്ചെത്താന്‍ ഇന്ത്യ

പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ ഇന്ത്യക്ക് ഇന്ന് ജയം അനിവാര്യമാണ്. ആദ്യ ഏകദിനത്തില്‍ 31 റണ്‍സിന്റെ തോല്‍വി ഇന്ത്യ വഴങ്ങി

സമകാലിക മലയാളം ഡെസ്ക്

പാള്‍: സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലെ രണ്ടാം ഏകദിനം ഇന്ന്. പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ ഇന്ത്യക്ക് ഇന്ന് ജയം അനിവാര്യമാണ്. ആദ്യ ഏകദിനത്തില്‍ 31 റണ്‍സിന്റെ തോല്‍വി ഇന്ത്യ വഴങ്ങിയിരുന്നു. 

ശിഖര്‍ ധവാനും കോഹ് ലിയും ശാര്‍ദുളുമാണ് ആദ്യ ഏകദിനത്തില്‍ ബാറ്റിങ്ങില്‍ ഇന്ത്യക്കായി തിളങ്ങിയത്. മധ്യനിരയില്‍ ശ്രേയസും പന്തും വെങ്കടേഷും നിരാശപ്പെടുത്തി. ഡ്യുസനും ബവുമയും ചേര്‍ന്ന് ഇരട്ട സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്നത് തടയാനും ഇന്ത്യ ബൗളര്‍മാര്‍ക്ക് കഴിഞ്ഞില്ല. 

സൂര്യകുമാര്‍ യാദവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണം എന്ന ആവശ്യം ഉയരുന്നുണ്ട്. ഹര്‍ദിക്കിന് പകരം ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടറെ തേടുന്ന ഇന്ത്യ എന്തുകൊണ്ട് വെങ്കടേഷ് അയ്യരെ ആദ്യ ഏകദിനത്തില്‍ ബൗള്‍ ചെയ്യിപ്പിച്ചില്ല എന്ന ചോദ്യവും ഉയരുന്നു. 

രണ്ടാം ഏകദിനത്തിലും തോറ്റ് പരമ്പര നഷ്ടപ്പെട്ടാല്‍ നായകന്‍ രാഹുലിന് അത് വലിയ തിരിച്ചടിയാവും. ക്യാപ്റ്റന്‍ സ്ഥാനത്ത് രാഹുലിന് ആദ്യ ജയം തൊടാനായിട്ടില്ല. വാന്‍ഡറേഴ്‌സ് ടെസ്റ്റില്‍ രാഹുല്‍ ഇന്ത്യയെ നയിച്ചപ്പോഴും തോല്‍വിയിലേക്ക് വീണിരുന്നു. രാഹുലിന്റെ ക്യാപ്റ്റന്‍സിക്ക് എതിരെ വിമര്‍ശനവും ശക്തമാണ്. 

ആദ്യ ഏകദിനത്തില്‍ അവസാന ഓവറുകളില്‍ ശാര്‍ദുലിനെ കൊണ്ട് എറിയിച്ചതുള്‍പ്പെടെ രാഹുലിന്റെ ക്യാപ്റ്റന്‍സിയിലെ വീഴ്ചകളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്ത്യയുടെ സ്പിന്‍ സഖ്യം അശ്വിനും ചഹലും ആദ്യ ഏകദിനത്തില്‍ മിന്നിയില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ദിവസവും ഓട്സ് കഴിക്കാമോ?

പത്തു വര്‍ഷം കൊണ്ട് ഒരു കോടി സമ്പാദിക്കാം?; മികച്ച മാര്‍ഗം സ്റ്റെപ്പ്- അപ്പ് എസ്‌ഐപി, വിശദാംശങ്ങള്‍

ഗുരുവായൂര്‍ ക്ഷേത്രം ഏകാദശി നിറവിലേക്ക്, തങ്കത്തിടമ്പ് തൊഴുത് ആയിരങ്ങള്‍; സുകൃത ഹോമ പ്രസാദ വിതരണം നവംബര്‍ എട്ടിന്

സഞ്ജു സാംസണ്‍ ഇല്ല, ടീമില്‍ മൂന്ന് മാറ്റം; ടോസ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് അയച്ചു

SCROLL FOR NEXT