Senegal coach banned after chaotic AFCON final  special arrangement
Sports

ആഫ്രിക്കൻ കപ്പ് ഫൈനലിലെ നാടകീയ സംഭവങ്ങൾക്ക് കടുത്ത ശിക്ഷ; സെനഗൽ പരിശീലകന് വിലക്ക്, ടീമുകൾക്ക് വൻ പിഴ

സ്റ്റേഡിയത്തിലെ സുരക്ഷാ വീഴ്ചകളുടെ പേരിലാണ് സെനഗലിന് 6.15 ലക്ഷം ഡോളർ ( 5 കോടി രൂപ) പിഴ ഈടാക്കിയത്. സമാനമായ കുറ്റത്തിന് മൊറോക്കോയ്ക്ക് മൂന്ന് ലക്ഷം ഡോളറും പിഴ ശിക്ഷ നൽകിയിട്ടുണ്ട്.

സമകാലിക മലയാളം ഡെസ്ക്

റാബാറ്റ്: സെനഗൽ പരിശീലകൻ പാപ് തയേവിന് വിലക്കേർപ്പെടുത്തി കോൺഫെഡറേഷൻ ഓഫ് ആഫ്രിക്കൻ ഫുട്ബോൾ. ഈ മാസം നടന്ന ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് (AFCON) ഫൈനലിനിടെ നടന്ന നാടകീയ സംഭവങ്ങൾതുടർന്നാണ് പരിശീലകനെ അഞ്ച് മത്സരത്തിൽ നിന്ന് വിലക്കിയത്. പരിശീലകന് പുറമെ സെനഗൽ,മൊറോക്കൻ താരങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

സെനഗൽ താരങ്ങളായ ഇലിമാൻ എൻഡിയേ, ഇസ്മയില സര്‍ എന്നിവർക്ക് രണ്ട് മത്സരങ്ങളിലും മൊറോക്കൻ താരങ്ങളായ ഇസ്മായിൽ സൈബാരിക്ക് മൂന്ന് മത്സരങ്ങളിലും അഷ്റഫ് ഹക്കിമിക്ക് രണ്ട് മത്സരങ്ങളിലുമാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. വിലക്കിന് പുറമെ ഇരു ടീമുകൾക്കും വൻ തുക പിഴയും വിധിച്ചിട്ടുണ്ട്.

സ്റ്റേഡിയത്തിലെ സുരക്ഷാ വീഴ്ചകളുടെ പേരിലാണ് സെനഗലിന് 6.15 ലക്ഷം ഡോളർ ( 5 കോടി രൂപ) പിഴ ഈടാക്കിയത്. സമാനമായ കുറ്റത്തിന് മൊറോക്കോയ്ക്ക് മൂന്ന് ലക്ഷം ഡോളറും പിഴ ശിക്ഷ നൽകിയിട്ടുണ്ട്. ടീമിന് അനുകൂലമായ ഗോൾ അനുവദിക്കാതിരുന്നതിലും മൊറോക്കോയ്ക്ക് അനുകൂലമായി പെനാൽറ്റി നൽകിയതിലും പ്രതിഷേധിച്ച് കളിക്കാരോട് ഗ്രൗണ്ട് വിടാൻ സെനഗൽ പരിശീലകൻ നിർദ്ദേശിച്ചതിനാണ് പാപ് തയേവിന് വിലക്ക് ഏർപ്പെടുത്തിയത് .

Sports news: Senegal coach Pape Thiaw banned for five CAF matches after chaotic AFCON final.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതിയ തുരങ്കപാത മുതല്‍ വേഗ റെയില്‍ വരെ, ഡിഗ്രി വിദ്യാഭ്യാസം സൗജന്യം, ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചില്ല; ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ്

ശിവകാർത്തികേയൻ സ്ക്രിപ്റ്റ് വായിക്കില്ലെന്ന് സുധ കൊങ്കര; വ്യക്തമായ മറുപടി നൽകി നടൻ

സ്‌ട്രോക്ക് തടയാന്‍ സാധിക്കുമോ?

തുടരെ നാലാം വട്ടം; സബലേങ്ക ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍

'18 മാസം കിടന്ന കിടപ്പില്‍; ചികിത്സ തുടങ്ങി മൂന്നാം നാള്‍ അദ്ദേഹം എന്നെ നടത്തി'; മലയാളി ആയുര്‍വേദ വിദഗ്ധനെക്കുറിച്ച് അരവിന്ദ് സ്വാമി

SCROLL FOR NEXT