ലഖ്നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 6 വിക്കറ്റിന്റെ പരാജയമാണ് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് ഏറ്റുവാങ്ങേണ്ടി വന്നത്. മത്സരത്തിൽ ലഖ്നൗവിന്റെ ബാറ്റിംഗ് നിര പൂർണമായും തകർന്നിരുന്നു. മത്സരത്തിൽ 18.4 ഓവറിൽ പത്ത് വിക്കറ്റ് നഷ്ടത്തിൽ 141 റൺസ് മാത്രമേ ലഖ്നൗവിന് നേടാൻ സാധിച്ചുള്ളൂ.
മത്സരത്തിൽ തോറ്റെങ്കിലും ലഖ്നൗ സൂപ്പർ ജയന്റ്സ് പേസർ മുഹമ്മദ് ഷമി ഐപിഎല്ലിൽ മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കിയിട്ടുണ്ട്. 142 റൺസിന്റെ ലക്ഷ്യം പിന്തുടർന്ന ഡൽഹിക്കെതിരെ ആദ്യ പന്തിൽ തന്നെ ഓപ്പണർ കെ എൽ രാഹുലിനെ പുറത്താക്കിയിരുന്നു.
ഇതോടെ ഐപിഎല്ലിൽ ആദ്യ പന്തിൽ തന്നെ ഏറ്റവും കൂടുതൽ തവണ ബാറ്റർമാരെ പുറത്താകുന്ന ആദ്യ ബൗളറായി ഷമി മാറി. അഞ്ചു തവണയാണ് ഷമി ആദ്യ പന്തിൽ തന്നെ ബാറ്റർമാരെ പുറത്താക്കിയത്.
മൂന്ന് തവണ വീതം ഈ നേട്ടം നേടിയ ഏഴ് ബൗളർമാരാണ് ഷമിക്ക് പിന്നിലുള്ളത്. 2023-ലെ ഐപിഎല്ലിൽ പർപ്പിൾ ക്യാപ് നേടിയ താരമാണ് ഷമി.
അതേ സമയം, 2025 മാർച്ച് 9-ന് നടന്ന ചാമ്പ്യൻസ് ട്രോഫി ഫൈനലിന് ശേഷം ഇന്ത്യയ്ക്കായി ഒരു ഫോർമാറ്റിലും ഷമി കളിച്ചിട്ടില്ല. ഈ ഐപിഎല്ലിലൂടെ മികച്ച പ്രകടനം കാഴ്ച്ചവെച്ച് ദേശിയ ടീമിലേക്ക് പ്രവേശിക്കാനാണ് മുഹമ്മദ് ഷമിയുടെ ഇപ്പോഴത്തെ ശ്രമം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates