ശ്രേയസ് അയ്യര്‍/  പിടിഐ
Sports

മൈതാനത്തിറങ്ങാന്‍ മണിക്കൂറുകള്‍ ശേഷിക്കെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് ശ്രേയസ് അയ്യര്‍, ടീം ക്യാംപ് വിട്ടു

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഓസ്‌ട്രേലിയ എ ടീമിനെതിരായ രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് ശ്രേയസ് അയ്യര്‍. ടീം ക്യാംപ് വിട്ട അയ്യര്‍ ഇന്ന് തുടങ്ങിയ രണ്ടാം ടെസ്റ്റില്‍ കളിക്കുന്നില്ല.വ്യക്തിപരമായ ചില കാരണങ്ങളാല്‍ ശ്രേയസ് അയ്യര്‍ ലക്‌നൗവിലെ ടീം ക്യാംപ് വിട്ടെന്നാണ് അനൗദ്യോഗികമായ വിവരം. ശ്രേയസിന്റെ അഭാവത്തില്‍ യുവതാരം ധ്രുവ് ജുറേലാണു ടീമിനെ നയിക്കുന്നത്.

ശ്രേയസ് അയ്യര്‍ ടീം വിടാനുള്ള കാരണം എന്താണെന്ന് താരമോ, ബിസിസിഐയോ പ്രതികരിച്ചിട്ടില്ല. ശ്രേയസ് അയ്യര്‍ മുംബൈയിലേക്കു പോയതായും സിലക്ടര്‍മാരെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നുമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജ്‌മെന്റില്‍നിന്നുള്ള പ്രതികരണം. വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ശ്രേയസ് ഇന്ത്യന്‍ ടീമിലേക്കു തിരിച്ചെത്തുമെന്നായിരുന്നു ആരാധക പ്രതീക്ഷ. അതിനിടെയാണ് ശ്രേയസ് ഇന്ത്യ എ ക്യാപ്റ്റന്‍സി ഒഴിഞ്ഞത്.

ഓസ്‌ട്രേലിയ എ ടീമിനെതിരായ ആദ്യ ടെസ്റ്റില്‍ ശ്രേയസിനു തിളങ്ങാന്‍ സാധിച്ചിരുന്നില്ല. രണ്ട് ഇന്നിങ്‌സുകളിലുമായി എട്ട്, 13 റണ്‍സുകളാണു താരം നേടിയത്. ട്വന്റി20യില്‍ ഇംഗ്ലണ്ടിനെതിരായ പര്യടനത്തിലും ഏഷ്യാ കപ്പ് ടീമിലേക്കും ശ്രേയസിനെ ബിസിസിഐ പരിഗണിച്ചിരുന്നില്ല. കഴിഞ്ഞ ഐപിഎലില്‍ തകര്‍ത്തടിച്ച താരം, പഞ്ചാബ് കിങ്‌സിനെ ഫൈനല്‍ വരെയെത്തിച്ചിരുന്നു.

Shreyas Iyer resigns from India A captaincy before the second test against Australia A

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കും; ബലാത്സംഗത്തിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍; ഗുരുതര ആരോപണങ്ങളുമായി റിപ്പോര്‍ട്ട്

'കോഹ്ലിയെയും രോഹിതിനെയും ടീമില്‍ നിന്ന് ഒഴിവാക്കരുത്'; ഗംഭീറിനോട് അപേക്ഷയുമായി ശ്രീശാന്ത്

ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി; കോണ്‍ഗ്രസിനും ഫോര്‍വേഡ് ബ്ലോക്കിനും ഓരോ സീറ്റ്

റേഞ്ച് 543 കിലോമീറ്റര്‍ വരെ, നിരവധി സുരക്ഷാ ഫീച്ചറുകള്‍; ഇ- വിറ്റാര ബുക്കിങ് ജനുവരി മുതല്‍

ശബരിമല സ്വർണക്കൊള്ള: എൻ വാസു ജയിലിൽ തന്നെ; ജാമ്യാപേക്ഷ കോടതി തള്ളി

SCROLL FOR NEXT