ചിത്രം: ട്വിറ്റർ 
Sports

പരിക്കേറ്റ് സ്മിത്തും സ്റ്റാര്‍ക്കും പുറത്ത്; ലോകകപ്പിനൊരുങ്ങുന്ന ഓസ്‌ട്രേലിയക്ക് ആശങ്ക 

സ്മിത്തിനു ഇടതു കൈത്തണ്ടയിലാണ് പരിക്ക്. നിലവില്‍ നാലാഴ്ച വിശ്രമമാണ് സ്മിത്തിനു വേണ്ടത്. താരം ലോകകപ്പ് കളിക്കുമെന്നു തന്നെയാണ് ഓസ്‌ട്രേലിയ പ്രതീക്ഷിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ലോകകപ്പിനൊരുങ്ങുന്ന ഓസ്‌ട്രേലിയക്ക് ആശങ്കയായി നിര്‍ണായക താരങ്ങളുടെ പരിക്ക്. മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ക്കാണ് പരിക്ക്. ഇതോടെ ഇരുവരും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമില്‍ നിന്നു പിന്‍മാറി. 

സ്മിത്തിനു ഇടതു കൈത്തണ്ടയിലാണ് പരിക്ക്. നിലവില്‍ നാലാഴ്ച വിശ്രമമാണ് സ്മിത്തിനു വേണ്ടത്. താരം ലോകകപ്പ് കളിക്കുമെന്നു തന്നെയാണ് ഓസ്‌ട്രേലിയ പ്രതീക്ഷിക്കുന്നത്. 

ഞരമ്പിനേറ്റ പരിക്കാണ് സ്റ്റാര്‍ക്കിന്റെ പിന്‍മാറ്റത്തിനു കാരാണം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍, ആഷസ് പരമ്പര എന്നിവയ്ക്കു പിന്നാലെയാണ് താരത്തിനു പരിക്കേറ്റത്. 

ദക്ഷിണാഫ്രിക്കയില്‍ ഏകദിന, ടി20 മത്സരങ്ങളാണ് ഓസ്‌ട്രേലിയ കളിക്കുന്നത്. സ്മിത്തിനു പകരം ഏകദിനത്തില്‍ മര്‍നസ് ലബുഷെയ്‌നിനെ ഉള്‍പ്പെടുത്തി. താരത്തെ ലോകകപ്പിനുള്ള 18 അംഗ പ്രാഥമിക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മികച്ച പ്രകടനം നടത്തിയാല്‍ ഒരു പക്ഷേ ലബുഷെയ്‌നും ലോകകപ്പിനെത്താം. 

ടി20യില്‍ സ്മിത്തിനു പകരം ആഷ്ടന്‍ ടര്‍ണറാണ് കളിക്കുക. ദക്ഷിണാഫ്രിക്കക്കെതിരെ താരം ഓപ്പണ്‍ ചെയ്‌തേക്കും. മിച്ചല്‍ മാര്‍ഷാണ് ഏകദിന, ടി20 ടീമുകളെ ദക്ഷിണാഫ്രിക്കയില്‍ നയിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

ഇന്ത്യൻ വിദ്യാർത്ഥികളിൽ 75 ശതമാനം പേർക്കും സ്റ്റാർട്ടപ്പ് ആരംഭിക്കാൻ ആഗ്രഹം,പക്ഷേ തടസ്സങ്ങൾ ഇവയാണ്

പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി; കണ്ണഞ്ചിപ്പിക്കുന്ന വികസനമെന്ന് മമ്മൂട്ടി; കെജിഎസിന് എഴുത്തച്ഛന്‍ പുരസ്‌കാരം; ഇന്നത്തെ അഞ്ച് പ്രധാനവാര്‍ത്തകള്‍

'അതിദാരിദ്ര്യമുക്ത സംസ്ഥാനം'; കേരളത്തെ അഭിനന്ദിച്ച് ചൈന

അപകടസ്ഥലത്ത് കാഴ്ചക്കാരായി നിൽക്കണ്ട; പിഴ 1000 ദിർഹമെന്ന് ഓർമ്മപ്പെടുത്തി അബുദാബി പൊലീസ്

SCROLL FOR NEXT