സൂര്യകുമാര്‍ യാദവ്/ഫോട്ടോ: എഎഫ്പി 
Sports

ബാബര്‍ അസമിനെ മറികടന്ന് സൂര്യകുമാര്‍ യാദവ്; ട്വന്റി20 റാങ്കിങ്ങില്‍ മുന്നേറ്റം

പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനെ മറികടന്ന് സൂര്യകുമാര്‍ യാദവ് മൂന്നാം റാങ്കിലെത്തി

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഐസിസി ട്വന്റി20 റാങ്കിങ്ങില്‍ സൂര്യകുമാര്‍ യാദവിന് മുന്നേറ്റം. പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനെ മറികടന്ന് സൂര്യകുമാര്‍ യാദവ് മൂന്നാം റാങ്കിലെത്തി. 

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ട്വന്റി20 പരമ്പരയില്‍ 25 പന്തില്‍ നിന്ന് 46 റണ്‍സ് നേടിയതാണ് റാങ്കിങ്ങില്‍ സൂര്യകുമാര്‍ യാദവിനെ തുണച്ചത്. ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 16ാം റാങ്കിലാണ്. അഞ്ച് സ്ഥാനങ്ങള്‍ മുകളിലേക്ക് കയറി കെ എല്‍ രാഹുല്‍ 18ാം റാങ്കിലെത്തി. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ട്വന്റി20യില്‍ രാഹുല്‍ 55 റണ്‍സ് നേടിയിരുന്നു. 

ഒന്നാം സ്ഥാനത്ത് മുഹമ്മദ് റിസ്വാന്‍ തന്നെ

പാകിസ്ഥാന്റെ മുഹമ്മദ് റിസ്വാന്‍ തന്നെയാണ് ട്വന്റി20 ബാറ്റേഴ്‌സ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. രണ്ടാമത് സൗത്ത് ആഫ്രിക്കയുടെ മര്‍ക്രമും. ഏഷ്യാ കപ്പില്‍ ഉള്‍പ്പെടെ മങ്ങിയ പ്രകടനത്തിലേക്ക് വീണതാണ് ബാബര്‍ അസമിന് തിരിച്ചടിയായത്. 

ഏഷ്യാ കപ്പില്‍ 6 മത്സരങ്ങളില്‍ നിന്ന് ബാബര്‍ അസം സ്‌കോര്‍ ചെയ്തത് 68 റണ്‍സ് മാത്രമാണ്. ഇംഗ്ലണ്ടിന് എതിരായ ഏഴ് ട്വന്റി20യുടെ പരമ്പരയില്‍ 31 റണ്‍സ് എടുത്ത് ബാബര്‍ മടങ്ങുകയും ചെയ്തു. 725 പോയിന്റോടെ ഇംഗ്ലണ്ടിന്റെ ഡേവിഡ് മലനാണ് അഞ്ചാം സ്ഥാനത്ത്. ഓസീസ് ട്വന്റി20 ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ആറാമതും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT