കാബൂള്‍: അഫ്ഗാനിസ്ഥാനിൽ ചെസ് കളിക്ക് നിരോധനം ഏർപ്പെടുത്തി താലിബാൻ ഭരണകൂടം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് ചെസ് കളി നിരോധിച്ചിരിക്കുന്നത്. ചെസ് കളിക്കുന്നത് ചൂതാട്ടമാണെന്ന് നിലപാടിലാണ് നിലവിൽ നടപടി സ്വീകരിച്ചിരിക്കുന്നത്.
ചെസ്സ് കളി ഇസ്ലാമിക നിയമങ്ങൾക്ക് വിരുദ്ധമാണോ അല്ലയോ എന്ന് തീരുമാനിക്കപ്പെടുന്നതു വരെ അനിശ്ചിതമായി നിരോധിച്ചിരിക്കുകയാണെന്ന് അധികൃതരെ ഉദ്ധരിച്ച് ബി ബി സി റിപ്പോർട്ട് ചെയ്യുന്നു.
ഇസ്ലാമിക ശരീഅത്ത് നിയമത്തിൽ ചെസ്സ് "ചൂതാട്ടത്തിനുള്ള ഒരു മാർഗമായി കണക്കാക്കപ്പെടുന്നു" എന്ന് താലിബാൻ സർക്കാരിന്റെ സ്‌പോർട്‌സ് ഡയറക്ടറേറ്റിന്റെ വക്താവ് അടൽ മഷ്‌വാനി അഭിപ്രായപ്പെട്ടു. "ചെസ്സ് കളിയുമായി ബന്ധപ്പെട്ട് മതപരമായ കാര്യങ്ങളുണ്ട്," ഇക്കാര്യങ്ങൾ പരിശോധിച്ച ശേഷം മാത്രമേ ചെസ് നിരോധനത്തിൽ മാറ്റമുണ്ടാകുമോ എന്ന കാര്യത്തിൽ തീരുമാനമുണ്ടാവുകയുള്ളൂ എന്ന് എന്നും അദ്ദേഹം വിശദീകരിച്ചതായി വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ടിൽ പറയുന്നു.
അഫ്ഗാനിസ്ഥാനിൽ 2021 ഓഗസ്റ്റിൽ അധികാരം പിടിച്ചെടുത്തതിനുശേഷം, ഇസ്ലാമിക നിയമത്തെ അടിസ്ഥനാമാക്കി കർക്കശമായ നിയമങ്ങളും നിയന്ത്രണങ്ങളും നടപ്പാക്കുന്നതിലെ ഏറ്റവും പുതിയ കരുനീക്കമാണ് ചെസിനെതിരായ വിലക്ക്. നേരത്തെ തന്നെ സ്ത്രീകൾ കായിക വിനോദങ്ങളിൽ ഏർപ്പെടുന്നതിന് താലിബാൻ വിലക്കേർപ്പെടുത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates