ബുമ്ര/ഫോട്ടോ: എഎഫ്പി 
Sports

പരിക്ക് ഗൗരവമേറിയത്, ബുമ്രയ്ക്ക് ട്വന്റി20 ലോകകപ്പും നഷ്ടമായേക്കും 

പരിക്കിനെ തുടര്‍ന്ന് ഏഷ്യാ കപ്പ് ബുമ്രയ്ക്ക് നഷ്ടമായിരുന്നു. 2019ല്‍ താരത്തെ അലട്ടിയതിന് സമാനമായ പരിക്കാണ് ഇപ്പോള്‍ വീണ്ടുമെത്തുന്നത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്പീഡ് സ്റ്റാര്‍ ബുമ്രയ്ക്ക് ട്വന്റി20 ലോകകപ്പും നഷ്ടമായേക്കും. ബുമ്രയുടെ പരിക്ക് ഗൗരവമേറിയതാണ് എന്നാണ് ബിസിസിഐ വൃത്തങ്ങളുടെ പ്രതികരണം. 

പരിക്കിനെ തുടര്‍ന്ന് ഏഷ്യാ കപ്പ് ബുമ്രയ്ക്ക് നഷ്ടമായിരുന്നു. 2019ല്‍ താരത്തെ അലട്ടിയതിന് സമാനമായ പരിക്കാണ് ഇപ്പോള്‍ വീണ്ടുമെത്തുന്നത്. ട്വന്റി20 ലോകകപ്പ് സംഘത്തെ പ്രഖ്യാപിക്കാന്‍ ഒരു മാസം മാത്രം മുന്‍പിലുള്ളപ്പോഴാണ് സൂപ്പര്‍ താരം ലോകകപ്പിലുണ്ടാവില്ല എന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യയെ അലട്ടുന്നത്. 

പഴയ പരുക്ക് തന്നെയാണ് വീണ്ടും അലട്ടുന്നത്. ഇതാണ് കൂടുതല്‍ ആശങ്കപ്പെടുത്തുന്നതെന്ന് ബിസിസിഐ ഓഫിഷ്യലിനെ ഉദ്ധരിച്ച് ഇന്‍സൈഡ്‌സ്‌പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകകപ്പിന് ഇനി രണ്ട് മാസം മാത്രമാണ് ബാക്കിയുള്ളത്. ഈ സമയം പരിക്കേറ്റതാണ് കൂടുതല്‍ പ്രശ്‌നം സൃഷ്ടിക്കുന്നത്. ബുമ്രയെ മെഡിക്കല്‍ സംഘം സുക്ഷ്മമായി നിരീക്ഷിക്കുകയാണ്. ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളറാണ് ബുമ്ര. അതിനാല്‍ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടതുണ്ട്, ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു. 

ബുമ്രയുടെ ബൗളിങ് ആക്ഷനാണ് പരിക്കിന് കാരണം എന്ന വാദവും പല കോണുകളില്‍ നിന്നും ശക്തമായിരുന്നു. എന്നാല്‍ പരിക്കില്‍ നിന്നെല്ലാം പുറത്തുവന്ന് നിര്‍ണായക മത്സരങ്ങള്‍ കളിച്ച് ബുമ്ര വിമര്‍ശകരുടെയെല്ലാം വായടപ്പിച്ചു. പക്ഷേ ഒരിക്കല്‍ കൂടി പരിക്ക് വീണ്ടും ബുമ്രയെ അലട്ടുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT