സൗരവ് ഗാംഗുലി/ഫയല്‍ ചിത്രം 
Sports

കോവി‍ഡ് എങ്ങനെ ബയോ ബബിളിലെത്തി? സൗരവ് ഗാംഗുലിയുടെ വിശദീകരണം

ബയോ സുരക്ഷയുള്ള ബബിളിൽ എങ്ങനെ ഇത് സംഭവിച്ചു എന്ന് തനിക്ക് അറിയില്ലെന്ന് ഗാംഗുലി പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: യാത്രയും ആറ് വ്യത്യസ്ത വേദികളിൽ മത്സരം എന്നതുമായിരിക്കാം ബയോ ബബിളിലേക്ക് കോവിഡ് വൈറസ് എത്താൻ ഇടയാക്കിയത് എന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ബയോ സുരക്ഷയുള്ള ബബിളിൽ എങ്ങനെ ഇത് സംഭവിച്ചു എന്ന് തനിക്ക് അറിയില്ലെന്ന് ഗാംഗുലി പറഞ്ഞു.

സാഹചര്യങ്ങളിൽ പോസ്റ്റുമോർട്ടം നടത്തി കാരണങ്ങൾ കണ്ടെത്തേണ്ടതുണ്ട്. യാത്രകൾ ഒരു പ്രശ്നമായിട്ടുണ്ടാവാം എന്നാണ് കരുതുന്നത്. കഴിഞ്ഞ വർഷം യുഎഇയിൽ എല്ലാം മൂന്ന് വേദികളിലായി ചുരുക്കി. ചെറിയ ഏരിയയിലാണ് കാര്യങ്ങളെല്ലാം നടന്നിരുന്നത്. വിമാനമാർഗമുള്ള യാത്ര അവിടെ ഉണ്ടായിരുന്നില്ല.എന്നാലിവിടെ നമുക്ക് ആറ് വ്യത്യസ്ത വേദികളാണ് ഉള്ളത്, ഗാംഗുലി ചൂണ്ടിക്കാണിച്ചു. 

രാജ്യത്തെ ഇപ്പോഴത്തെ സാഹചര്യവും നിങ്ങൾ നോക്കണം. ഒരു ദിവസം കോവിഡ് ബാധിതരാവുന്നവരുടെ എണ്ണം പരിധി ഇല്ലാതെ ഉയരുകയാണ്. എന്താണ് നാളെ സംഭവിക്കുക എന്ന് ആർക്കും അറിയില്ല. കാര്യങ്ങൾ നിയന്ത്രണവിധേയമല്ലാതായി കഴിഞ്ഞു. 

ടി ലോകകപ്പിന് മുൻപ് ഐപിഎല്ലിനായി സമയം കണ്ടെത്താനാവുമോ എന്ന ആലോചന മുൻപിലുണ്ട്. എന്നാലിപ്പോൾ അതിലേക്കൊന്നും കടന്നിട്ടില്ല. ഐപിഎൽ റദ്ദാക്കിയിട്ട് ഒരു ദിവസം മാത്രമേ പിന്നിട്ടിട്ടുള്ളു.ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പതിയെ ആ ചർച്ചകളിലേക്കെല്ലാം കടക്കാം. ഐപിഎൽ രണ്ടാം ഘട്ടം നടത്താനായില്ലെങ്കിൽ 2500 കോടി രൂപയായിരിക്കും നഷ്ടം വരിക എന്നും ഗാംഗുലി പറഞ്ഞു 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 44 lottery result

കമലയുടെ ആ നീര്‍മാതളം പൂത്തു, നിറഞ്ഞു പരന്ന് ഓര്‍മയുടെ സുഗന്ധം

ഉപയോക്താക്കള്‍ കാത്തിരുന്ന മാറ്റം, 'വോയ്സ് ക്യാന്‍സലേഷന്‍' ഫീച്ചറുമായി വാട്‌സ്ആപ്പ്

രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 92.50ലേക്ക് കൂപ്പുകുത്തി, സെന്‍സെക്‌സ് 800 പോയിന്റ് കുതിച്ചു; ഐടി ഓഹരികള്‍ നേട്ടത്തില്‍

SCROLL FOR NEXT