വീരേന്ദര്‍ സെവാഗ്/ ഫയല്‍ ചിത്രം
Sports

'ഇവരാണ് ഭാവിയുടെ താരങ്ങള്‍'; ലോകക്രിക്കറ്റില്‍ ആധിപത്യം സ്ഥാപിക്കുന്ന ഇന്ത്യന്‍ താരങ്ങളെ പ്രവചിച്ച് സെവാഗ്

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 19 ബൗണ്ടറികളും 7 സിക്സും സഹിതം 209 റണ്‍സ് നേടി യശസ്വി ജയ്സ്വാള്‍ മികച്ച ബാറ്റിങ് പുറത്തെടുത്തിരുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ക്രിക്കറ്റിലെ ഇന്ത്യയുടെ ഭാവി താരങ്ങളെ പ്രവചിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. 25 വയസില്‍ താഴെയുള്ള ഇന്ത്യയുടെ രണ്ട് യുവതാരങ്ങളുടെ പ്രകടനത്തെയാണ് സെവാഗ് പ്രശംസിച്ചത്. താരങ്ങള്‍ അവസരത്തിനൊത്ത് ഉയരുന്നത് കണ്ടതില്‍ സന്തോഷമുണ്ടെന്നും സെവാഗ് എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 19 ബൗണ്ടറികളും 7 സിക്സും സഹിതം 209 റണ്‍സ് നേടി യശസ്വി ജയ്സ്വാള്‍ മികച്ച ബാറ്റിങ് പുറത്തെടുത്തിരുന്നു. മത്സരത്തില്‍ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ പരാജയ ഭീതി നേരിട്ടപ്പോള്‍ ശുഭ്മാന്‍ ഗില്‍ 104 റണ്‍സ് നേടി നിര്‍ണായക പങ്ക് വഹിച്ചു.

''25 വയസ്സിന് താഴെയുള്ള രണ്ട് യുവാക്കള്‍ അവസരത്തിന് തക്കവണ്ണം ഉയരുന്നതും വേറിട്ട് നില്‍ക്കുന്നതും കാണുന്നതില്‍ സന്തോഷമുണ്ട്. അടുത്ത ദശകത്തിലോ അതിലധികവും ഇരുവരും ലോക ക്രിക്കറ്റില്‍ ആധിപത്യം സ്ഥാപിക്കാന്‍ സാധ്യതയുണ്ട്,'' സെവാഗ് എക്സില്‍ കുറിച്ചു.

ആദ്യ ഇന്നിംഗ്‌സില്‍ യശസ്വിയുടെ ഡബിള്‍ സെഞ്ചുറി ഇന്ത്യക്ക് മികച്ച സ്‌കോര്‍ ഉറപ്പാക്കിയപ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഗില്ലിന്റെ സെഞ്ചുറി ഇന്ത്യക്ക് മികച്ച ലീഡ് ഉറപ്പാക്കിയിരുന്നു. 11 ഇന്നിംഗ്‌സിലെ റണ്‍ വരള്‍ച്ചക്കുശേഷമാണ് ഗില്‍ സെഞ്ച്വറി നേടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

'അച്ഛനെ കണ്ട ഓര്‍മയില്ല, ഇനി കാണാനും താല്‍പര്യമില്ല'; ആ പേര് പോലും ഉപയോഗിക്കാനിഷ്ടമില്ലെന്ന് തബു

SCROLL FOR NEXT