ഇന്ത്യന്‍ ടീം ട്വിറ്റര്‍
Sports

ലോക കിരീടം നിലനിര്‍ത്താന്‍ 254 റണ്‍സ്; റെക്കോര്‍ഡ് ചെയ്സിന് ഇന്ത്യ

ഓസ്‌ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സ്

സമകാലിക മലയാളം ഡെസ്ക്

ബെനോനി: അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്ക് മുന്നില്‍ 254 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഓസ്‌ട്രേലിയ. ടോസ് നേടി ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. നിശ്ചിത ഓവറില്‍ ഓസ്‌ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്.

അണ്ടര്‍ 19 ലോകകപ്പില്‍ ആദ്യമായാണ് ഒരു ടീം ആദ്യം ബാറ്റ് ചെയ്ത് 250നു മുകളില്‍ സ്കോര്‍ ഉയര്‍ത്തുന്നത്. ഈ സ്കോര്‍ മറികടന്ന് വിജയിച്ചാല്‍ ഇന്ത്യക്ക് അതു റെക്കോര്‍ഡാകും. ആറാം കിരീട നേട്ടം റെക്കോര്‍ഡോടെ ആഘോഷിക്കാനുള്ള അവസരമാണ് ഇന്ത്യന്‍ കൗമാരത്തിന്.

1998ലെ ലോകകപ്പില്‍ ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 242 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്നു വിജയിച്ച ഇംഗ്ലണ്ടിന്‍റെ പേരിലാണ് റെക്കോര്‍ഡ്. ഇന്ന് വിജയിച്ചാല്‍ ഈ നേട്ടം ഇന്ത്യക്ക് സ്വന്തം.

55 റണ്‍സെടുത്ത ഹര്‍ജാസ് സിങാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. താരം മൂന്ന് വീതം സിക്‌സും ഫോറും പറത്തി. മധ്യനിരയില്‍ 43 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 46 റണ്‍സുമായി പുറത്താകാതെ നിന്ന ഒലിവര്‍ പീക്കിന്റെ ബാറ്റിങും ഓസീസിനു നിര്‍ണായകമായി. ഓപ്പണര്‍ ഹാരി ഡിക്‌സന്‍ (42), ക്യാപ്റ്റന്‍ ഹ്യു വീഗന്‍ (48) എന്നിവരും ഓസ്‌ട്രേലിയന്‍ നിരയില്‍ തിളങ്ങി.

ഇന്ത്യക്കായി രാജ് ലിംബാനി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. നമാന്‍ തിവാരി രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. സൗമി പാണ്ഡെ, മുഷീര്‍ ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT