മാഞ്ചസ്റ്റര്‍ താരം ക്രിസ്റ്റ്യന്‍ എറിക്സന്‍ എക്സ്
Sports

രണ്ട് ഗോള്‍ ലീഡ്, എന്നിട്ടും ജയിച്ചില്ല; യൂറോപ്പയിലും മാഞ്ചസ്റ്ററിന് മാറ്റമില്ല!

യുവേഫ യൂറോപ്പ ലീഗ് പോരാട്ടത്തിലും മാഞ്ചസ്റ്റര്‍ യുനൈറ്റഡിനു രക്ഷയില്ല. പോര്‍ട്ടോയ്‌ക്കെതിരായ എവേ പോരാട്ടം അവര്‍ 3-3നു സമനിലയില്‍ പിരിഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് സ്വന്തം തട്ടകമായ ഓള്‍ഡ് ട്രഫോര്‍ഡില്‍ ടോട്ടനത്തോടു പരാജയപ്പെട്ടിരുന്നു. പിന്നാലെയാണ് ടീം പോര്‍ട്ടയ്‌ക്കെതിരെ ഇറങ്ങിയത്. 2 ഗോളിനു മുന്നില്‍ നിന്ന ശേഷമാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സമനില വഴങ്ങിയത്.

20 മിനിറ്റില്‍ 2 ഗോള്‍

ഗോളാഘോഷം

കളിയുടെ ഏഴാം മിനിറ്റില്‍ തന്നെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മുന്നിലെത്തി. മാര്‍ക്കസ് റാഷ്‌ഫോര്‍ഡാണ് അവര്‍ക്ക് ലീഡൊരുക്കിയത്. രണ്ടാം ഗോള്‍ 20ാം മിനിറ്റിലെത്തി. റാസ്മസ് ഹോജ്‌ലുണ്ടാണ് വല ചലിപ്പിച്ചത്.

രക്ഷപ്പെടല്‍

സമനില ഗോള്‍ നേടിയ ശേഷം ഹാരി മഗ്വെയര്‍

27ാം മിനിറ്റില്‍ വെറ്ററന്‍ പ്രതിരോധ താരം പെപ്പെ പോര്‍ട്ടയ്ക്ക് ആദ്യ ഗോള്‍ സമ്മാനിച്ചു. സമു ഒമൊറോഡിയോണിലൂടെ പോര്‍ട്ടോ സമനിലയും പിടിച്ചു. രണ്ടാം പകുതി തുടങ്ങി 50ാം മിനിറ്റില്‍ ഒമൊറോഡിയോണ്‍ തന്റെ രണ്ടാം ഗോളിലൂടെ പോര്‍ട്ടയെ മുന്നിലും കടത്തി. ഒടുവില്‍ യുനൈറ്റഡ് തോല്‍വി മുന്നില്‍ കണ്ടു നില്‍ക്കെ ഹാരി മഗ്വെയര്‍ അവരുടെ രക്ഷക്കെത്തി. ഇഞ്ച്വറി സമയത്ത് താരം നേടിയ ഗോളിലാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തോല്‍വിയില്‍ നിന്നു രക്ഷപ്പെട്ടത്.

വീണ്ടും ചുവപ്പ് കണ്ട് ബ്രുണോ

ബ്രുണോ ചുവപ്പ് കാര്‍ഡ് കണ്ടപ്പോള്‍

ടോട്ടനത്തിനെതിരായ പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ മധ്യനിര താരം ബ്രുണോ ഫെര്‍ണാണ്ടസ് ചുവപ്പ് കാര്‍ഡ് കണ്ടിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ യൂറോപ്പ ലീഗിലും താരം ചുവപ്പ് കാര്‍ഡ് വാങ്ങി. കളിയുടെ 81ാം മിനിറ്റിലായിരുന്നു ബ്രുണോയുടെ പുറത്താകല്‍.

രണ്ടാം ജയവുമായി ടോട്ടനം

ടോട്ടനം ടീമിന്‍റെ ആഹ്ലാദം

ടോട്ടനം തുടര്‍ച്ചയായി രണ്ടാം മത്സരവും ജയിച്ചു. ഫെറന്‍ക്വാറോസിനെയാണ് ടോട്ടനം എവേ പോരില്‍ വീഴ്ത്തിയത്. 1-2 എന്ന സ്‌കോറിനാണ് സ്പര്‍സ് വിജയിച്ചത്. 23ാം മിനിറ്റില്‍ പെപെ മാറ്ററും 86ാം മിനിറ്റില്‍ ബ്രെണ്ണന്‍ ജോണ്‍സനും വല ചലിപ്പിച്ചു. ഫെറന്‍ക്വാറോസിന്റെ ആശ്വാസ ഗോള്‍ ബാന്‍ബസ് വര്‍ഗ 90ാം മിനിറ്റില്‍ വലയിലാക്കി.

ജയിച്ചു കയറി ലിയോണ്‍

മത്സര ശേഷം ലിയോണ്‍ ടീം

ഫ്രഞ്ച് ടീം ലിയോണ്‍ തുടരെ രണ്ടാം പോരാട്ടം വിജയിച്ചു. ലിയോണ്‍ 1-4ന് റെയ്‌ഞ്ചേഴ്‌സിനെ വീഴ്ത്തി. മാലിക്ക് ഫൊഫാന, അലക്‌സാന്‍ഡ്രെ ലക്കാസെറ്റെ എന്നിവര്‍ ഇരട്ട ഗോളുകള്‍ നേടി.

നീസിനെ വീഴ്ത്തി ലാസിയോ

ആദ്യ ഗോള്‍ നേടിയ പെഡ്രോയുടെ ആഘോഷം

ഫ്രഞ്ച് ടീം നീസിനെ വീഴ്ത്തിയാണ് ലാസിയോ തുടരെ രണ്ടാം ജയം ആഘോഷിച്ചത്. 4-1 എന്ന സ്‌കോറിനാണ് ലാസിയോ ഹോം പോരാട്ടം ജയിച്ചത്. 20ാം മിനിറ്റില്‍ വെറ്ററന്‍ സ്പാനിഷ് താരം പെഡ്രോയാണ് ലാസിയോയ്ക്ക് ലീഡ് സമ്മാനിച്ചത്. വാലന്റിന്‍ കാസ്‌റ്റെല്ലനോസ് ഇരട്ട ഗോളുകള്‍ വലയിലാക്കി. മറ്റിയ സക്കാഗ്നിയാണ് നാലാം ഗോള്‍ നേടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT