സഞ്ജു സാംസൺ  x
Sports

'കളിച്ച് തെളിയിച്ച ഓപ്പണര്‍, സഞ്ജു എന്തു തെറ്റു ചെയ്തു?'

സമകാലിക മലയാളം ഡെസ്ക്

മൊഹാലി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20 യിലെ പരാജയത്തില്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍താരം റോബിന്‍ ഉത്തപ്പ. അഭിഷേക് ശര്‍മ-സഞ്ജു സാംസണ്‍ ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചെഴുതിയതിനെതിരെയും ഉത്തപ്പ വിമര്‍ശിച്ചു.

ടീമില്‍ സഞ്ജുവിന് അര്‍ഹതപ്പെട്ട അവസരം ലഭിക്കുന്നില്ലെന്നും സഞ്ജു എന്തുതെറ്റാണ് ചെയ്തതെന്നും ഉത്തപ്പ ചോദിച്ചു. ടി20 ടീമില്‍ സഞ്ജുവിന് അവസരം ലഭിക്കുന്നതിന് മുന്‍പേ ഗില്‍ ടി20 ടീമില്‍ ഉണ്ടായിരുന്നുവെന്നാണ് സൂര്യകുമാര്‍ പറഞ്ഞത്. എന്നാല്‍ സഞ്ജുവിന് അവസരം ലഭിച്ചപ്പോള്‍ മൂന്ന് സെഞ്ചുറികള്‍ നേടി. ടി20 ക്രിക്കറ്റില്‍ യുവതാരങ്ങളില്‍ ആദ്യമായി സെഞ്ചുറി നേടിയത് അവനായിരുന്നു. അതിനു ശേഷമാണ് അഭിഷേകിനും പിന്നാലെ തിലകിനും അവസരം ലഭിച്ചത്- ഉത്തപ്പ പറഞ്ഞു.

'കളിച്ച് തെളിയിച്ച ഓപ്പണറാണ് സഞ്ജു. അഭിഷേക് ശര്‍മ്മയുടെ ശരാശരിക്ക് തൊട്ടുതാഴെയാണ് ശരാശരി. എന്നിട്ട് അദ്ദേഹത്തെ മിഡില്‍ ഓര്‍ഡറിലേക്ക് മാറ്റാനും പിന്നീട് പതിയെ പുറത്താക്കാനും തീരുമാനിച്ചു. അദ്ദേഹം എന്തു തെറ്റാണ് ചെയ്തത്? അതാണ് എന്റെ ചോദ്യം. അയാള്‍ക്ക് ആ അവസരം അര്‍ഹതപ്പെട്ടതാണ്.' ഉത്തപ്പ പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20-യില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ഗില്‍ പുറത്താകുകയായിരുന്നു. നേരത്തേ കട്ടക്കിലെ ആദ്യ മത്സരത്തിലും ഓപ്പണിങ്ങില്‍ തിളങ്ങാന്‍ ഗില്ലിന് കഴിഞ്ഞിരുന്നില്ല. ആദ്യ മത്സരത്തില്‍ രണ്ട് പന്തില്‍ നിന്ന് നാലു റണ്‍സെടുത്തായിരുന്നു മടക്കം. ഗില്‍ ടി20 ഫോര്‍മാറ്റിന് യോജിച്ച താരമല്ലെന്നാണ് ആരാധകരുടെ വിമര്‍ശനം.

Uthappa says Sanju is not getting the opportunity he deserves

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാനം തീഗോളമായി, ലാന്‍ഡിങ്ങിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ഇടിച്ചിറങ്ങി; പവാറിന്റെ വിയോഗത്തില്‍ ഞെട്ടല്‍- വിഡിയോ

പവാറിന്‍റെ തണലില്‍ വളര്‍ന്നു, പിന്നെ പവാറിനെ വെട്ടി 'പവര്‍' കാട്ടി, അജിത് പവാര്‍ എന്ന അതികായന്‍

സഹപ്രവര്‍ത്തകയെ വെട്ടിനുറുക്കി മൃതദ്ദേഹം ചാക്കുകളിലാക്കി കനാലില്‍ തള്ളി, യുവാവ് അറസ്റ്റില്‍

പൂവിനേക്കാൾ സോഫ്റ്റ് ഇഡ്ഡലി വീട്ടിൽ ഉണ്ടാക്കാം

എംഎല്‍എ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു, 5 തവണ ഗര്‍ഭഛിദ്രം നടത്തി; ആരോപണവുമായി യുവതി

SCROLL FOR NEXT