കരുൺ നായർ എക്സ്
Sports

112*, 44*, 163*, 111*, 112, 122*- മാരകം കരുൺ നായർ, 6 ഇന്നിങ്സിൽ 5 സെഞ്ച്വറികൾ!

രാജസ്ഥാനെ വീഴ്ത്തി വി​ദർഭ വിജയ് ഹസാരെ ട്രോഫി സെമിയിൽ

സമകാലിക മലയാളം ഡെസ്ക്

വഡോദര: വിജയ് ഹസാരെ ട്രോഫിയിൽ കത്തും ഫോം തുടർന്നു മലയാളി വേരുകളുള്ള മുൻ ഇന്ത്യൻ താരം കരുൺ നായർ. കഴിഞ്ഞ ആറ് ഇന്നിങ്സുകൾക്കിടെ അഞ്ചാം സെഞ്ച്വറി കുറിച്ച കരുണിന്റെ കരുത്തിൽ വിദർ‌ഭ സെമി ഫൈനലിലേക്ക് മുന്നേറി. രാജസ്ഥാനെ ക്വാർട്ടർ ഫൈനലിൽ വീഴ്ത്തിയാണ് വിദർഭയുടെ മുന്നേറ്റം.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 291 റൺസെടുത്തു. മറുപടി പറഞ്ഞ വിദർഭ 43.3 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 292 റൺസെടുത്താണ് വിജയം പിടിച്ചത്. 9 വിക്കറ്റിന്റെ വിജയത്തോടെയാണ് അവർ സെമി ഉറപ്പിച്ചത്.

കരുൺ നായർ പുറത്താകാതെ 82 പന്തിൽ 13 ഫോറും 5 സിക്‌സും സഹിതം 122 റൺസെടുത്തു. ഓപ്പണർ ധ്രുവ് ഷോറിയും സെഞ്ച്വറി നേടി. പുറത്താകാതെ 10 ഫോറും 3 സിക്‌സും സഹിതം ധ്രുവ് 118 റൺസ് കണ്ടെത്തി. യാഷ് റാത്തോഡും മികവ് പുലർത്തി. താരം 39 റൺസെടുത്തു.

വിജയ് ഹസാരെ ട്രോഫിയിൽ മാരക ഫോമിലാണ് കരുൺ ബാറ്റ് വീശുന്നത്. 6 ഇന്നിങ്സിൽ 5ാം സെഞ്ച്വറി. അഞ്ച് നോട്ടൗട്ടുകളും! ലിസ്റ്റ് എ ക്രിക്കറ്റിൽ താരം തുടരെ നേടുന്ന നാലാം സെഞ്ച്വറി കൂടിയാണിത്. ലിസ്റ്റ് എ ക്രിക്കറ്റിൽ താരം തുടരെ നേടുന്ന നാലാം സെഞ്ച്വറി കൂടിയാണ് ക്വാർട്ടറിൽ പിറന്നത്.

ജമ്മുവിനെതിരെ 112*, ഛത്തീസ്​ഗഢിനെതിരെ 44*, ചണ്ഡീ​ഗഢിനെതിരെ 163*, തമിഴ്നാടിനെതിരെ 111*, ഉത്തർപ്രദേശിനെതിരെ 112 എന്നിങ്ങനെയാണ് താരം മറ്റ് മത്സരങ്ങളിൽ അടിച്ചു കൂട്ടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഷ്ട്രീയ വിമര്‍ശനം ആകാം, വ്യക്തിപരമായ അധിക്ഷേപം പാടില്ല; പിഎംഎ സലാമിനെ തള്ളി ലീഗ് നേതൃത്വം

പ്രണവിനെ കണ്ട് എഴുതിയ കഥാപാത്രം; നെഗറ്റീവ് ഷെയ്ഡ് ചെയ്യാന്‍ അദ്ദേഹവും കാത്തിരിക്കുകയായിരുന്നു; രാഹുല്‍ സദാശിവന്‍

ശബരിമലയിലെ സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റത് 15 ലക്ഷം രൂപയ്ക്ക്?; എസ്‌ഐടിക്ക് നിര്‍ണായക മൊഴി

ലക്ഷ്യത്തിലെത്താന്‍ ഇനിയും ദൂരങ്ങള്‍ താണ്ടാനുണ്ട്, 'നവ കേരള'ത്തിന്റെ ഭാവിയില്‍ കിഫ്ബി നിര്‍ണായകം; കെ എം എബ്രഹാം

50 രൂപ പ്രതിഫലം കൊണ്ട് താജ്മഹൽ കാണാൻ പോയ ചെറുപ്പക്കാരൻ! ഇന്ന് അതിസമ്പന്നൻ; കഠിനാധ്വാനത്തിലൂടെ ഷാരുഖ് പടുത്തുയർത്തിയ സാമ്രാജ്യം

SCROLL FOR NEXT