വിരാട് കോഹ്‌ലി/ഫയല്‍ ചിത്രം 
Sports

വിരാട് കോഹ്‌ലി ഏകദിന പരമ്പര കളിച്ചേക്കില്ല, ബിസിസിഐയെ അറിയിച്ചതായി റിപ്പോര്‍ട്ട് 

ജനുവരി 11 മുതല്‍ 15 വരെയാണ് സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലെ അവസാന ടെസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയില്‍ വിരാട് കോഹ്‌ലി കളിച്ചേക്കില്ല. ഇക്കാര്യം ബിസിസിഐയെ കോഹ് ലി അറിയിച്ചതായാണ് സൂചന. 

മകള്‍ വാമികയുടെ ആദ്യ ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി കോഹ് ലി ഇടവേള എടുക്കുന്നു എന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2020 ജനുവരി 11നാണ് വാമിക ജനിച്ചത്. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷം കുടുംബവുമായി അവധി ആഘോഷിക്കാനാണ് ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ പദ്ധതിയിടുന്നത്. 

ജനുവരി 11 മുതല്‍ 15 വരെയാണ് സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലെ അവസാന ടെസ്റ്റ്. ഏകദിന പരമ്പര ആരംഭിക്കുന്നത് ജനുവരി 19 മുതല്‍. ഇന്ത്യയുടെ ഏകദിന ക്യാപ്റ്റന്‍സി മാറ്റം വലിയ ബഹളങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. വിഷയത്തില്‍ കോഹ് ലി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടും ഇല്ല. 

ടെസ്റ്റ് പരമ്പരയ്ക്ക് രോഹിത് ഇല്ല

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് പരിക്കിനെ തുടര്‍ന്ന് രോഹിത് ശര്‍മ പിന്മാറിയിരുന്നു. ഏകദിന പരമ്പരയിലേക്ക് എത്തുമ്പോഴേക്കും രോഹിത് പരിക്ക് മാറി ഫിറ്റ്‌നസ് വീണ്ടെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 

മുംബൈയില്‍ നെറ്റ്‌സില്‍ പരിശീലനം നടത്തുന്നതിന് ഇടയില്‍ രോഹിത്തിന്റെ വലത് തുടയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. രോഹിത്തിന് പകരക്കാരനായി പ്രിയങ്ക് പഞ്ചാലിനെ ബിസിസിഐ ഇന്ത്യന്‍ സംഘത്തിലേക്ക് ഉള്‍പ്പെടുത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT