ഫോട്ടോ: ട്വിറ്റർ 
Sports

മുഹമ്മദ് സിറാജിന്റെ ബൗണ്‍സറില്‍ വാഷിങ്ടണ്‍ സുന്ദറിന് പരിക്ക്; ഇംഗ്ലണ്ടിനെതിരായ പരമ്പര നഷ്ടം

ഇത് രണ്ടാം വട്ടമാണ് ഇംഗ്ലണ്ടില്‍ പര്യടനത്തിന് എത്തിയതിന് ശേഷം വാഷിങ്ടണ്‍ സുന്ദറിന് കളിക്കാനാവാതെ നാട്ടിലേക്ക് മടങ്ങേണ്ടി വരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്


ഡര്‍ഹാം: പരിക്കിനെ തുടര്‍ന്ന് വാഷിങ്ടണ്‍ സുന്ദറിന് ഇംഗ്ലണ്ടിന് എതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പര നഷ്ടം. ഇത് രണ്ടാം വട്ടമാണ് ഇംഗ്ലണ്ടില്‍ പര്യടനത്തിന് എത്തിയതിന് ശേഷം വാഷിങ്ടണ്‍ സുന്ദറിന് കളിക്കാനാവാതെ നാട്ടിലേക്ക് മടങ്ങേണ്ടി വരുന്നത്. 

ആവേശ് ഖാനും ശുഭ്മാന്‍ ഗില്ലിനും ശേഷം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് നഷ്ടമാവുന്ന മൂന്നാമത്തെ താരമാണ് വാഷിങ്ടണ്‍ സുന്ദര്‍. സന്നാഹ മത്സരത്തിന്റെ രണ്ടാം ദിനം മുഹമ്മദ് സിറാജിന്റെ ഡെലിവറിയില്‍ സുന്ദറിന്റെ കൈവിരലിന് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. 

പൂര്‍ണമായും ഫിറ്റ്‌നസ് വീണ്ടെടുത്തില്ല എന്നതിനാലാണ് വിരാട് കോഹ് ലിയും അജിങ്ക്യാ രഹാനേയും കൗണ്ടി സെലക്ട് 11ന് എതിരായ സന്നാഹ മത്സരം കളിക്കാതിരുന്നത്. എന്നാല്‍ കോഹ് ലി നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനം ആരംഭിച്ചിട്ടുണ്ട്. 

സന്നാഹ മത്സരത്തില്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിച്ചത്. ഓഗസ്റ്റ് നാലിനാണ് അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരം. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മുതല്‍ ഇംഗ്ലണ്ടിലാണ് ഇന്ത്യന്‍ സംഘം. ശുഭ്മാന്‍ ഗില്ലിന് പരിക്കേറ്റിട്ടും ഇംഗ്ലണ്ടിലേക്ക് ബിസിസിഐ പകരം താരത്തെ അയച്ചിട്ടില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അദാനി ഗ്രൂപ്പ് സ്വാധീനം ചെലുത്തുന്നു എന്ന് ആരോപിച്ച കോൺഗ്രസ്, ഇപ്പോൾ കേരളത്തിൽ എന്താണ് ചെയ്യുന്നതെന്ന് വ്യക്തമാക്കണം': പിണറായി വിജയൻ

'എല്ലാം കാണുന്നുണ്ട്, എഐ കാമറകള്‍ നിയമലംഘനങ്ങള്‍ ചിത്രീകരിക്കുന്നുണ്ട്'; ഒരുമിച്ച് ചലാന്‍ വരുമെന്ന് എംവിഡി

ബുധനാഴ്ച വരെ പരക്കെ ഇടിമിന്നലോട് കൂടിയ മഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രത

'ടിനിയുടെ വക്കീല്‍ മാപ്പെഴുതി കൊടുക്കാന്‍ പറഞ്ഞു; ഇതെന്താ വെള്ളരിക്കാപ്പട്ടണമോ?'; പിഷാരടിയെ കുറ്റപ്പെടുത്തിയിട്ടില്ലെന്നും അന്‍സിബ

'സവർണ ഹിന്ദു നറേറ്റീവ്, റിസർവേഷനെ ഒക്കെ എത്ര നിസാരമായാണ് കാണിച്ചിരിക്കുന്നത്'; ഒടിടി റിലീസിന് പിന്നാലെ ചർച്ചയായി 'മോളിവുഡ് ടൈംസ്'