ഫോട്ടോ: ട്വിറ്റർ 
Sports

പന്ത് തലയില്‍ കൊണ്ട് വിന്‍ഡിസ് അരങ്ങേറ്റക്കാരന്‍ സൊളോസാനോയ്ക്ക് പരിക്ക്; സംഭവം ഷോര്‍ട്ട് ലെഗ്ഗില്‍ ഫീല്‍ഡ് ചെയ്യവെ

ദിമുത് കരുണരത്‌നയുടെ പുള്‍ ഷോട്ട് കളിക്കാനുള്ള ശ്രമത്തിലാണ് ഷോര്‍ട്ട് ലെഗ്ഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സോളോസാനോയ്ക്ക് പരിക്കേറ്റത്

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ശ്രീലങ്കയ്ക്ക് എതിരായ ടെസ്റ്റിന് ഇടയില്‍ ഫീല്‍ഡ് ചെയ്യവെ തലയില്‍ പന്തുകൊണ്ട് വെസ്റ്റ് ഇന്‍ഡീസിന്റെ അരങ്ങേറ്റക്കാരന്‍ ജെറെമി സോളോസാനോയ്ക്ക് പരിക്ക്. താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ശ്രീലങ്കന്‍ ഇന്നിങ്‌സിന്റെ 24ാം ഓവറിലാണ് സംഭവം. ലങ്കന്‍ നായകന്‍ ദിമുത് കരുണരത്‌നയുടെ പുള്‍ ഷോട്ട് കളിക്കാനുള്ള ശ്രമത്തിലാണ് ഷോര്‍ട്ട് ലെഗ്ഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സോളോസാനോയ്ക്ക് പരിക്കേറ്റത്. വിന്‍ഡിസ് താരത്തിന്റെ ഹെല്‍മറ്റ് ഗ്രില്ലില്‍ വന്ന് പന്തടിച്ചു. 

ഹെല്‍മറ്റ് ഊരി സോളോസാനോ ഗ്രൗണ്ടില്‍ കിടന്നു. സ്‌ട്രെച്ചറിലാണ് ഗ്രൗണ്ടില്‍ നിന്ന് മാറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ ഗ്രൗണ്ടില്‍ നിന്ന് മാറ്റുമ്പോള്‍ സോലോസാനോയ്ക്ക് ബോധമുണ്ടായിരുന്നു. താരത്തിന്റെ ആരോഗ്യനിലയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറത്തു വന്നിട്ടില്ല. സ്‌കാനിങ്ങിന് വിധേയമാക്കാനായി ആശുപത്രിയിലേക്ക് മാറ്റിയെന്ന അപ്‌ഡേറ്റാണ് വിന്‍ഡിസ് ക്രിക്കറ്റ് പങ്കുവെച്ചത്. 

കളിയിലേക്ക് വരുമ്പോള്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 52 ഓവറിലേക്ക് കളി എത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് എന്ന നിലയിലാണ് ലങ്കന്‍ സ്‌കോര്‍. സെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിച്ചാണ് ലങ്കന്‍ ഓപ്പണര്‍മാര്‍ മടങ്ങിയത്. നിസങ്ക 56 റണ്‍സ് എടുത്തു. സെഞ്ചുറി ലക്ഷ്യമിട്ടാണ് ദിമുത് കരുണരത്‌നയുടെ ബാറ്റിങ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ജോലി, സാമ്പത്തികം, പ്രണയം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

SCROLL FOR NEXT