വിംബിള്‍ഡണില്‍ സെറീന വില്യംസ് പരിക്കിനെ തുടര്‍ന്ന് പിന്മാറി/ഫോട്ടോ: ട്വിറ്റര്‍ 
Sports

കണ്ണീരണിഞ്ഞ് സെറീനയും വിംബിള്‍ഡണില്‍ നിന്ന് പിന്മാറി; വഴുക്കലുള്ള കോര്‍ട്ട് എന്ന് താരങ്ങള്‍

വിംബിള്‍ഡണില്‍ ആദ്യ റൗണ്ടില്‍ തന്നെ പരിക്കിനെ തുടര്‍ന്ന് സെറീനയ്ക്ക് പിന്മാറേണ്ടി വന്നു

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: 24ാം ഗ്രാന്‍ഡ്സ്ലാം കിരീടം ലക്ഷ്യമിട്ട് വിംബിള്‍ഡന്‍ കോര്‍ട്ടിലേക്ക് എത്തിയ സെറീന വില്യംസ് കണ്ണീരണിഞ്ഞ് പടിയിറങ്ങി. വിംബിള്‍ഡണില്‍ ആദ്യ റൗണ്ടില്‍ തന്നെ പരിക്കിനെ തുടര്‍ന്ന് സെറീനയ്ക്ക് പിന്മാറേണ്ടി വന്നു. 

വിംബിള്‍ഡണിലെ തന്റെ ആദ്യ റൗണ്ടില്‍ അണ്‍സീഡായ ബെലാറുസിയന്‍ താരത്തിനെതിരെ 3-2ന് മുന്‍പില്‍ നില്‍ക്കുമ്പോഴാണ് വഴക്കലുള്ള സെന്റര്‍ കോര്‍ട്ടില്‍ സെറീന പരിക്കിന്റെ പിടിയിലേക്ക് വീണത്. ഈ സമയം ഇടവേളയെടുത്ത് സെറീന തിരിച്ചുവന്നെങ്കിലും കളിയില്‍ പരിക്ക് അലട്ടി. 

3-1ല്‍ നിന്ന് സസ്വോവിച്ച് 3-3ലേക്കും എത്തി. സെര്‍വിനായി ഒരുങ്ങുന്ന സമയം ഇവിടെ സെറീന കണ്ണീരണിഞ്ഞു. പിന്നാലെ പിന്മാറ്റവും. എന്റെ വലത് കാലിലെ പരിക്കിനെ തുടര്‍ന്നാണ് പിന്മാറേണ്ടി വന്നത്. അതെന്റെ ഹൃദയം തകര്‍ക്കുന്നു എന്നാണ് സെറീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. 

സെറീനയുടെ പിന്മാറ്റത്തിന് പിന്നാലെ വിംബിള്‍ഡണിലെ വഴുക്കലുള്ള കോര്‍ട്ടില്‍ ആശങ്ക പ്രകടിപ്പിച്ച് ആന്‍ഡി മുറേയുമെത്തി. വിംബിള്‍ഡണില്‍ ഇത് തുടരെ രണ്ടാമത്തെ താരമാണ് പിന്മാറുന്നത്. നേരത്തെ ഫ്രഞ്ച് താരം മനാരിനോയും പിന്മാറിയിരുന്നു. 

സെറീനയുടെ പിന്മാറ്റം വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് റോജര്‍ ഫെഡറര്‍ പ്രതികരിച്ചത്. തുടരെ കളിക്കാര്‍ പിന്മാറുന്നത് ഞെട്ടിക്കുന്നു. സെറീനയ്ക്കും അവിടെ പ്രശ്‌നം നേരിട്ടിരിക്കുന്നു. അവിടെ വളരെ വളരെ സൂക്ഷിച്ച് വേണം നീങ്ങാനെന്നും കോര്‍ട്ടിലെ പ്രശ്‌നങ്ങളിലേക്ക് ചൂണ്ടി ഫെഡറര്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT