കന്നിക്കിരീടം സ്വപ്നം കണ്ട് ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക ടീമുകൾ IMAGE CREDIT: T20 World Cup
Sports

കന്നിക്കിരീടം ആര്‍ക്ക്?; വനിത ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡ്- ദക്ഷിണാഫ്രിക്ക പോരാട്ടം ഇന്ന്

വനിതകളുടെ ടി20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് കിരീടപ്പോരാട്ടം

സമകാലിക മലയാളം ഡെസ്ക്

ദുബായ്: വനിതകളുടെ ടി20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് കിരീടപ്പോരാട്ടം. കന്നിക്കീരിടം ലക്ഷ്യമിട്ടാണ് ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയും ന്യൂസീലന്‍ഡും മൈതാനത്ത് ഇറങ്ങുക. രാത്രി 7.30 മുതല്‍ ദുബായിലാണ് മത്സരം. ഇരുടീമുകളും ഇതുവരെ ടി20 ലോകകപ്പ് നേടിയിട്ടില്ല. ന്യൂസിലന്‍ഡ് 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഫൈനലിലെത്തിയത്. 2009ലും 2010ലും റണ്ണറപ്പായി. ദക്ഷിണാഫ്രിക്ക കഴിഞ്ഞവര്‍ഷത്തെ റണ്ണറപ്പാണ്.

ഗ്രൂപ്പ് ഘട്ടത്തില്‍ നാലുകളില്‍ മൂന്നും ജയിച്ച് രണ്ടാം സ്ഥാനക്കാരായാണ് ഇരുടീമുകളും സെമിയിലെത്തിയത്. കഴിഞ്ഞവര്‍ഷം സ്വന്തം നാട്ടില്‍നടന്ന ഫൈനലില്‍ ഓസ്‌ട്രേലിയയോടു തോറ്റ ദക്ഷിണാഫ്രിക്കയ്ക്ക് ആ നിരാശ മായ്ക്കാനുള്ള സുവര്‍ണാവസരമാണിത്. ഇക്കുറി സെമിഫൈനലില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചത് ടീമിന്റെ ആവേശമുയര്‍ത്തും. നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയയെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ദക്ഷിണാഫ്രിക്കയുടെ ഫൈനല്‍ പ്രവേശം. ഈ ലോകകപ്പിലെ റണ്‍നേട്ടത്തില്‍ മുന്നിലുള്ള ക്യാപ്റ്റന്‍ ലൗറ വോള്‍വാര്‍ത്ത് (അഞ്ചുകളി, 190 റണ്‍സ്), ടാസ്മിന്‍ ബ്രിറ്റ്‌സ് (അഞ്ചു കളി, 170 റണ്‍സ്), പത്തുവിക്കറ്റ് നേടിയ നോണ്‍കുലുലേക്കോ മലാബ തുടങ്ങിയവരാണ് ടീമിന്റെ കുതിപ്പിന് നേതൃത്വം നല്‍കിയത്.

ഓസീസ് ആറുതവണ ലോകകപ്പ് നേടിയിട്ടുണ്ട്. സെമിയില്‍ എട്ട് റണ്‍സിന് വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തിയാണ് ന്യൂസിലന്‍ഡ് ഫൈനലില്‍ എത്തിയത്. ക്യാപ്റ്റന്‍ സോഫി ഡിവൈന്‍, ഓപ്പണര്‍ സൂസി ബേറ്റ്‌സ് തുടങ്ങിയ സീനിയര്‍ താരങ്ങള്‍ക്ക് കപ്പോടെ യാത്രയയപ്പ് നല്‍കാനുള്ള ശ്രമത്തിലാണ് ന്യൂസീലന്‍ഡ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദിലീപിനെ തിരിച്ചെടുക്കാന്‍ ചലച്ചിത്ര സംഘടനകള്‍; അടിയന്തര യോഗം ചേര്‍ന്ന് 'അമ്മ'

ദിലീപിനെ ശിക്ഷിക്കണമെന്ന് നമുക്ക് പറയാന്‍ പറ്റില്ല; കോടതി തീരുമാനം തെളിവുകളുടെ അടിസ്ഥാനത്തില്‍; വിഡി സതീശന്‍

ആരുമറിയാതെ വാട്സ്ആപ്പ് ഗ്രൂപ്പില്‍നിന്ന് എങ്ങനെ എക്‌സിറ്റ് ആകാം?

Kottayam IIIT : അസിസ്റ്റന്റ് പ്രൊഫസർ, ഡെപ്യൂട്ടി രജിസ്ട്രാർ, പ്ലംബർ തുടങ്ങി നിരവധി ഒഴിവുകൾ

ബി സന്ധ്യ ക്രിമിനലാണെന്ന അഭിപ്രായമില്ല, ഗൂഢാലോചന തെളിയിക്കാന്‍ മേല്‍ക്കോടതികള്‍ ഉണ്ട്: എ കെ ബാലൻ

SCROLL FOR NEXT