ഫയല്‍ ചിത്രം 
Sports

വനിതാ ലോകകപ്പ്; സമ്മാനത്തുക ഇരട്ടിയാക്കി; കിരീടം നേടുന്ന ടീമിന് 10 കോടി 

വനിതാ ഏകദിന ലോകകപ്പ് ജേതാക്കളുടെ സമ്മാന തുകയില്‍ വന്‍ വര്‍ധന. 75 ശതമാനമാണ് സമ്മാന തുക ഉയര്‍ത്തിയത്

സമകാലിക മലയാളം ഡെസ്ക്

ദുബായ്: വനിതാ ഏകദിന ലോകകപ്പ് ജേതാക്കളുടെ സമ്മാന തുകയില്‍ വന്‍ വര്‍ധന. 75 ശതമാനമാണ് സമ്മാന തുക ഉയര്‍ത്തിയത്. കിരീടം ഉയര്‍ത്തുന്ന ടീമിന് ഒരു കോടി രൂപയോട് അടുത്ത് സമ്മാനമായി ലഭിക്കും. 

നാല് കോടി രൂപയ്ക്കടുത്താണ് റണ്ണേഴ്‌സ് അപ്പാവുന്ന ടീമിന് ലഭിക്കുക. സെമി ഫൈനലില്‍ തോല്‍ക്കുന്ന ടീമുകള്‍ക്ക് ലഭിക്കുന്നത് രണ്ട് കോടി രൂപയ്ക്ക് മുകളില്‍ തുക. ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ഇന്ത്യ, ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, സൗത്ത് ആഫ്രിക്ക, വിന്‍ഡിസ് എന്നീ ടീമുകള്‍ക്ക് ഗ്രൂപ്പ് ഘട്ടത്തിലെ ഓരോ ജയങ്ങള്‍ക്കും സമ്മാനത്തുക ലഭിക്കും. 

ഓരോ ജയത്തിനും 18.9 ലക്ഷം രൂപ മുതലാണ് സമ്മാനത്തുക. ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താവുന്ന ടീമുകള്‍ക്ക് 52.93 ലക്ഷം രൂപ വീതം ലഭിക്കും. ന്യുസിലന്‍ഡ് വേദിയാവുന്ന ലോകകപ്പ് മാര്‍ച്ച് നാലിന് ആരംഭിക്കും. ഗ്രൂപ്പ് ഘട്ടത്തില്‍ ഓരോ ടീമും ഓരോ തവണ വീതം ഏറ്റുമുട്ടും. ഓരോ ജയത്തിനും രണ്ട് പോയിന്റ് വീതമാവും ലഭിക്കുക. 

മത്സര ഫലമില്ലെങ്കിലും ടൈയ്ക്കും ഓരോ പോയിന്റ് വീതവും. കൂടുതല്‍ പോയിന്റുള്ള നാല് ടീമുകള്‍ സെമി ഫൈനലില്‍ എത്തും. 5 വര്‍ഷം മുന്‍പ് ഇന്ത്യയെ തോല്‍പ്പിച്ച് കിരീടം നേടിയപ്പോള്‍ നാല് കോടി രൂപയാണ് ഇംഗ്ലണ്ട് ടീമിന് പ്രതിഫലമായി ലഭിച്ചത്. കഴിഞ്ഞ 11 ലോകകപ്പില്‍ ആറിലും ജയിച്ച് ഓസ്‌ട്രേലിയയാണ് കരുത്ത് കാണിച്ച് നില്‍ക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൂന്നാറില്‍ നടക്കുന്നത് ടാക്‌സി ഡ്രൈവര്‍മാരുടെ ഗുണ്ടായിസം; ഊബര്‍ നിരോധിച്ചിട്ടില്ല; ആറു പേരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍

കളർഫുൾ മുടി! ഈ ട്രെൻഡ് അത്ര സേയ്ഫ് അല്ല, എന്താണ് മൾട്ടി-ടോൺഡ് ഹെയർ കളറിങ്?

'വേടനെപ്പോലും ഞങ്ങള്‍ സ്വീകരിച്ചു, കയ്യടി മാത്രമാണുള്ളത്'; സിനിമാ അവാര്‍ഡില്‍ മന്ത്രി സജി ചെറിയാന്‍

പ്രതിക റാവലിനു മെഡൽ ഇല്ല; തന്റേത് അണിയിച്ച്, ചേർത്തു പിടിച്ച് സ്മൃതി മന്ധാന

അടിമുടി മാറാനൊരുങ്ങി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം; മൂന്നാം ഘട്ട പ്രവൃത്തികൾ ഉടൻ പൂർത്തിയാകും

SCROLL FOR NEXT