ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഓസ്‌ട്രേലിയ- പാകിസ്ഥനാന്‍ മത്സരം കാണാനെത്തിയവര്‍/ എഎഫ്പി 
Sports

ലോകകപ്പ് ചരിത്രത്തിലാദ്യം;  സ്റ്റേഡിയത്തിലെത്തി കളികണ്ടത് പത്ത് ലക്ഷം പേര്‍; റെക്കോര്‍ഡ് നേട്ടം

ഏറ്റവും കൂടുതല്‍ ആളുകള്‍ കളി കണ്ട ലോകകപ്പ് എന്ന നേട്ടമാണ് ഐസിസി സ്വന്തമാക്കിയത്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ക്രിക്കറ്റ് ആരാധകര്‍ക്ക് വിസ്മയങ്ങള്‍ സമ്മാനിച്ചതായിരുന്നു ഇത്തവണത്തെ ലോകകപ്പ്. മാക്‌സ് വെല്ലിന്റെ അത്യുഗ്രന്‍ ഇരട്ട സെഞ്ച്വറി, ഷമിയുടെ മാസ്മരിക ബൗളിങ്. ഫഖര്‍ സമാന്റ വെടിക്കെട്ട് ബാറ്റിങ്....അങ്ങനെ നീളുന്നു. എന്നാല്‍ ഇന്ത്യ ആതിഥേയത്വം വഹിച്ച ലോകകപ്പ് മറ്റൊരു ചരിത്രനേട്ടം കൂടി പിന്നിട്ടു. ഏറ്റവും കൂടുതല്‍ ആളുകള്‍ കളി കണ്ട ലോകകപ്പ് എന്ന നേട്ടമാണ് ഐസിസി സ്വന്തമാക്കിയത്.

ഇതുവരെ പത്ത് ലക്ഷത്തിലധികം ആളുകളാണ് സ്റ്റേഡിയത്തില്‍ കളി കണ്ടത്. ഇനിയും ആറ് മത്സരങ്ങള്‍ ബാക്കി നില്‍ക്കെയാണ് അതുല്യ നേട്ടം. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ അഫ്ഗാന്‍- ദക്ഷിണാഫ്രിക്ക മത്സരത്തോടെയാണ് കാണികളുടെ എണ്ണം പത്ത് ലക്ഷം കടന്നത്.

പത്ത് ലക്ഷം ആളുകള്‍ നേരിട്ട് എത്തി കളി കാണാനെത്തിയതോടെ റെക്കോര്‍ഡ് നേട്ടമാണ് സ്വന്തമാക്കിയതെന്ന് ഐസിസി ഇവന്റ്‌സ് മേധാവി ക്രിസ് ടെറ്റ്‌ലി പറഞ്ഞു. ഏകദിന ക്രിക്കറ്റിനോടുള്ള ആരാധകരുടെ പിന്തുണ എത്രമാത്രം വലുതാണെന്ന് ഇത് കാണിക്കുന്നു. സെമി ഫൈനല്‍ മത്സരത്തിലേക്ക് കടക്കുന്നതോടെ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT