വൃധിമാൻ സാഹ/ഫയല്‍ ചിത്രം 
Sports

ഭൂമിയെ നിശ്ചലമാക്കിയ വൈറസ് ബാധ എനിക്കുമെന്ന ചിന്ത ഭയത്തിലേക്ക് തള്ളിയിട്ടു; ആ ദിവസങ്ങളെ കുറിച്ച് വൃധിമാൻ സാഹ

കോവിഡ് ബാധിതനാണെന്ന് അറിഞ്ഞതോടെ ഭയം തോന്നിയതായി സൺറൈസേഴ്സ് ഹൈദരാബാദ് താരം വൃധിമാൻ സാഹ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കോവിഡ് ബാധിതനാണെന്ന് അറിഞ്ഞതോടെ ഭയം തോന്നിയതായി സൺറൈസേഴ്സ് ഹൈദരാബാദ് താരം വൃധിമാൻ സാഹ. ഭൂമിയെ നിശ്ചലമാക്കിയ വൈറസ് ആണ് എന്നെ പിടികൂടിയിരിക്കുന്നത് എന്ന ചിന്ത തന്നെ ഭയപ്പെടുത്തിയതായാണ് സാഹ പറയുന്നത്.  ഐപിഎൽ കോവിഡ്

കുടുംബാം​ഗങ്ങളെല്ലാം ആശങ്കയിലായി. എന്നാൽ വീഡിയോ കോളിലൂടെ അവരുമായി സംസാരിച്ച് ഭയപ്പെടാൻ ഒന്നുമില്ലെന്ന് അവരെ ബോധ്യപ്പെടുത്തി. എനിക്ക് വേണ്ട ശ്രദ്ധ ലഭിക്കുന്നുണ്ടെന്നും അവരെ അറിയിച്ചു, മെയ് ഒന്നിന് പരിശീലനം കഴിഞ്ഞതോടെയാണ് എനിക്ക് പ്രയാസം തോന്നിയത്. ജലദേഷവും, ചെറിയ ചുമയും അനുഭവപ്പെട്ടു, സാഹ പറയുന്നു. 

ആരോ​ഗ്യ പ്രശ്നം നേരിട്ട ആദ്യ ദിവസം തന്നെ ഞാൻ ടീം ഡോക്ടറെ വിവരം അറിയിച്ചു. ഇതോടെ എന്നെ ഐസൊലേഷനിലാക്കി. ആ ദിവസം തന്നെ കോവിഡ് ടെസ്റ്റും നടത്തിയതായി സാഹ പറഞ്ഞു. മെയ് നാലിനാണ് സാഹയ്ക്ക് കോവിഡ് പോസിറ്റീവായ വിവരം പുറത്തറിയുന്നത്. കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്, ചെന്നൈ സൂപ്പർ കിങ്സ് ക്യാംപിൽ കോവിഡ് സ്ഥിരീകരിച്ചതിന് ശേഷമാണ് സാഹയ്ക്ക് കോവിഡ് പോസിറ്റീവാണെന്ന വിവരം പുറത്തു വന്നത്. 

സന്ദീപ് വാര്യർ, വരുൺ ചക്രവർത്തി എന്നിവർക്കാണ് ആദ്യം കോവിഡ് പോസിറ്റീവായത്. പിന്നാലെ ലക്ഷ്മീപതി ബാലാജിക്കും കോവിഡ് സ്ഥിരീകരിച്ചു. മെയ് നാലിന് സാഹയുടെ കോവിഡ് പോസിറ്റീവ് വിവരവും പുറത്തു വന്നതിന് പിന്നാലെയാണ് ബിസിസിഐ ഐപിഎൽ ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുടുംബവാഴ്ചയ്‌ക്കെതിരായ തരൂരിന്റെ വിമര്‍ശനം; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി, പ്രകോപനം വേണ്ടെന്ന് മുന്നറിയിപ്പ്

മുതിർന്ന പ്രിയപ്പെട്ടവരെ സമഗ്രമായ ആരോഗ്യ ഇൻഷുറൻസ് വഴി സംരക്ഷിക്കാനുള്ള മാർഗങ്ങൾ

പിക്കപ്പ് വാഹനത്തില്‍ വള്ളവുമായി അപകടയാത്ര; 27,500 രൂപ പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്

ഒരു കോടിയുടെ ഒന്നാം സമ്മാനം മാനന്തവാടിയില്‍ വിറ്റ ടിക്കറ്റിന്; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു |Sthree Sakthi SS 492 lottery result

'വെറുതെ തള്ളി മറിക്കണ്ട, മന്ത്രി മറന്നുപോയെങ്കില്‍ വോയ്‌സ് ക്ലിപ്പ് അയച്ചു തരാം'; സജി ചെറിയാനോട് വിനയന്‍

SCROLL FOR NEXT