പ്രതീകാത്മക ചിത്രം ഫയല്‍
Sports

ഇന്ത്യ- പാക് പോരാട്ടത്തെക്കുറിച്ച് അഭിപ്രായം ചോദിച്ചു; പാകിസ്ഥാൻ യുട്യൂബർ വെടിയേറ്റ് മരിച്ചു

സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റെന്നു റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

കറാച്ചി: ടി20 ലോകകപ്പിലെ ഇന്ത്യ- പാകിസ്ഥാൻ പോരാട്ടത്തിന്റെ ആവേശം പകർത്താനെത്തിയ പാകിസ്ഥാൻ യുട്യൂബറെ വെടി വച്ച് കൊന്നതായി റിപ്പോർട്ടുകൾ. കറാച്ചിയിൽ വച്ചാണ് സംഭവമെന്നു റിപ്പോർട്ടുകൾ പറയുന്നു. വീഡിയോ പകർ‌ത്താനായി നഗരത്തിലെത്തിയ സാദ് അഹമ്മദ് എന്ന യുട്യൂബറാണ് മരിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റാണ് ഇയാൾ മരിച്ചത് എന്നാണ് പാക് മാധ്യമങ്ങൾ പറയുന്നത്.

കറാച്ചി നഗരത്തിലെ മൊബൈൽ മാർക്കറ്റിലെത്തിയ ഇയാൾ കളിയെ കുറിച്ചു ആളുകളുടെ അഭിപ്രായം തേടുകയായിരുന്നു. അതിനിടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ ഇയാളുടെ മുന്നിലെത്തി. സുരക്ഷാ ഉദ്യോഗസ്ഥനോടും സാദ് അഭിപ്രായം ചോദിച്ചു. എന്നാൽ സാദിന്റെ ചോദ്യം ഉദ്യോഗസ്ഥനു രസിച്ചില്ല. ഉദ്യോഗസ്ഥൻ ഒന്നും പറഞ്ഞില്ല. തൊട്ടുപിന്നാലെയാണ് ഇയാൾ വെടിയേറ്റ് വീണത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സുരക്ഷാ ഉദ്യോഗസ്ഥൻ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. യുട്യൂബർ ഇയാളുമായി സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. തന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതിനാണ് വെടിയുതിർത്തത് എന്നാണ് സുരക്ഷാ ഉദ്യോഗസ്ഥൻ പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

SCROLL FOR NEXT