Sports

അച്ഛന്റെ കറുപ്പ് കൂടി പോയതിന്റെ പേരില്‍ അമ്മയോട് വീട്ടുകാര്‍ മിണ്ടില്ല, അവര്‍ നേരിട്ട ക്രൂരതകള്‍...കണ്ണീരടക്കാനാവാതെ മൈക്കല്‍ ഹോള്‍ഡിങ്‌

കറുത്ത വര്‍ഗക്കാര്‍ എന്ന നിലയില്‍ തന്റെ മാതാപിതാക്കള്‍ അനുഭവിച്ച യാതനകളെ കുറിച്ച് പറയവെ കണ്ണിരടക്കാനാവാതെ വിന്‍ഡിസ് മുന്‍ താരം മൈക്കല്‍ ഹോള്‍ഡിങ്

സമകാലിക മലയാളം ഡെസ്ക്

സതാംപ്ടണ്‍: കറുത്ത വര്‍ഗക്കാര്‍ എന്ന നിലയില്‍ തന്റെ മാതാപിതാക്കള്‍ അനുഭവിച്ച യാതനകളെ കുറിച്ച് പറയവെ കണ്ണിരടക്കാനാവാതെ വിന്‍ഡിസ് മുന്‍ താരം മൈക്കല്‍ ഹോള്‍ഡിങ്. ഇംഗ്ലണ്ട്-വിന്‍ഡിസ് ടെസ്റ്റ് മത്സരത്തിന് ഇടയിലെ ആദ്യ ദിനത്തില്‍ വര്‍ണവെറിക്കെതിരെ ശക്തമായ വാക്കുകളാല്‍ ഹോള്‍ഡിങ് പ്രതികരിക്കവെയാണ് സംഭവം. 

എന്റെ മാതാപിതാക്കള്‍ അനുഭവിച്ച യാതനയെ കുറിച്ച് ഓര്‍ക്കുമ്പോഴാണ് എനിക്ക് സഹിക്കാനാവാതെ വരുന്നത്. ഏത് ഘട്ടത്തിലൂടെയാണ് അവര്‍ കടന്നു പോയത് എന്ന് എനിക്കറിയാം. എന്റെ പിതാവിന്റെ നിറം വളരെ കറുത്തതായതിനാല്‍ അമ്മയുടെ കുടുംബാംഗങ്ങള്‍ അമ്മയോട് സംസാരിക്കില്ല. അവര്‍ നേരിട്ട പ്രയാസങ്ങള്‍ എനിക്ക് മനസിലാവും...ഹോള്‍ഡിങ് പറഞ്ഞു. 

ആ സമൂഹത്തില്‍ ജീവിച്ചിട്ടില്ലാത്ത നമുക്ക് അങ്ങനെയെല്ലാം കേള്‍ക്കുമ്പോള്‍ ചിരി വരും. ആ ചിന്തകളെല്ലാം മാറ്റി വെച്ചിട്ടെന്നോണം ജീവിക്കാനാവില്ല..മുന്‍പോട്ട് പോവാനാവില്ല...ഞാന്‍ എന്താണ് പറയുന്നത് എന്നും, ഞാന്‍ എവിടെ നിന്നാണ് വരുന്നത് എന്നും ആളുകള്‍ക്ക് മനസിലാവുന്നുണ്ടാവും...

66 വയസായി എനിക്ക്. ഞാന്‍ കണ്ടിട്ടുണ്ട്. മറ്റുള്ളവര്‍ക്കൊപ്പം ഞാനും ഇത് അനുഭവിച്ചതാണ്. വര്‍ണവെറി ഇല്ലാതാവുക എന്നത് വേഗത്തില്‍ നടക്കില്ല. ഒച്ചിഴയുന്ന വേഗത്തിലാവും നടക്കുക. എന്നാല്‍ ശരിയായ വിധത്തില്‍ അത് മുന്‍പോട്ട് പോവുമെന്ന് കരുതുന്നു. ഒച്ചിഴയുന്ന വേഗത്തിലായാലും എനിക്ക് പ്രശ്‌നമില്ല...ഹോള്‍ഡിങ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വർണക്കവർച്ച: കേസ് രേഖകൾ വേണമെന്ന ഇഡി അപേക്ഷയിൽ ഇന്ന് വിധി

സഞ്ജുവിന് സാധ്യത; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവസാന ടി20 ഇന്ന്

വി ബി ജി റാം ജി തൊഴിലുറപ്പ് ബിൽ രാജ്യസഭയും പാസ്സാക്കി; പ്രതിഷേധിച്ച് സഭ വിട്ട് പ്രതിപക്ഷം

ജോലിയിൽ ഉയർച്ച നേടും,ധനകാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ ജാമ്യംതേടി ഹൈക്കോടതിയില്‍

SCROLL FOR NEXT