Sports

ആ ത്രോയില്‍ റണ്ണൗട്ടായി മടക്കം; 436 ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും കളത്തിലേക്ക്; 'തല' മാസിന് കാത്ത് ആരാധകർ

ആ ത്രോയില്‍ റണ്ണൗട്ടായി മടക്കം; 436 ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും കളത്തിലേക്ക്; 'തല' മാസിന് കാത്ത് ആരാധകർ

സമകാലിക മലയാളം ഡെസ്ക്

ഷാര്‍ജ: 2019ല്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ ത്രോയില്‍ റണ്ണൗട്ടായി മൈതാനം വിട്ട മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനി ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കളത്തിലേക്ക്. 13ാം ഐപിഎല്‍ സീസണിന് യുഎഇയില്‍ ഇന്ന് തുടക്കമാകുമ്പോള്‍ ആരാധകര്‍ ഏറെ ഉറ്റുനോക്കുന്നത് ധോനിയെയാണ്. 

ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തില്‍ ഇന്ന് നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് നിലവിലെ രണ്ടാം സ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയാണ് നേരിടുന്നത്. ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടത്തോടെയാണ് ഇത്തവണത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോരാട്ടത്തിന് നാന്ദി കുറിക്കപ്പെടുന്നത്. 

ഒന്നര വര്‍ഷത്തിലധികമായി ധോനി ക്രിക്കറ്റ് കളിക്കാനായി മൈതാനത്തിറങ്ങിയിട്ട്. കൃത്യമായി പറഞ്ഞാല്‍ ഇന്നേക്ക് 436 ദിവസങ്ങള്‍. 2019ലെ ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ സെമി പോരാട്ടത്തിലാണ് അവസാനമായി ധോനി ബാറ്റ് ചെയ്തത്. 

സമീപ കാലത്താണ് ധോനി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. 436 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ധോനി വീണ്ടും കളത്തിലിറങ്ങുന്നത് പ്രതീക്ഷയോടെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഫൈനല്‍ തോല്‍വിക്ക് ഈ സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ ചെന്നൈ മുംബൈയോട് കണക്ക് ചോദിക്കും എന്നും തല ഫാന്‍സ് വിശ്വസിക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT