Sports

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റിലെ ഒത്തുകളി; ഇംഗ്ലണ്ട് കളിക്കാരെ ഡിറ്റക്റ്റീവ്‌സ് ചോദ്യം ചെയ്യും

2016ല്‍ ചെന്നൈയില്‍ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റില്‍ ഒത്തുകളി നടന്നുവെന്നായിരുന്നു് സ്റ്റിങ് ഓപ്പറേഷനിലൂടെ അല്‍ജസീറ വെളിപ്പെടുത്തിയത്

സമകാലിക മലയാളം ഡെസ്ക്

അല്‍ജസീറയുടെ സ്റ്റിങ് ഓപ്പറേഷനിലൂടെ ഒത്തുകളി ആരോപണം നേരിടുന്ന മൂന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങളെ ഡിറ്റക്റ്റീവ് സംഘം ചോദ്യം ചെയ്യും. അഴിമതി വിരുദ്ധ വിഭാഗം കുറ്റാന്വേഷകരാണ് ആരോപണ വിധേയരായ ഇംഗ്ലണ്ട് താരങ്ങളെ ചോദ്യം ചെയ്യുന്നത്. 

2016ല്‍ ചെന്നൈയില്‍ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റില്‍ ഒത്തുകളി നടന്നുവെന്നായിരുന്നു് സ്റ്റിങ് ഓപ്പറേഷനിലൂടെ അല്‍ജസീറ വെളിപ്പെടുത്തിയത്. എന്നാല്‍ അല്‍ജസീറയുടെ ആരോപണം ഇംഗ്ലണ്ട് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് തള്ളിയിരുന്നു. പക്ഷേ അല്‍ജസീറ പുറത്തുവിട്ട സ്റ്റിങ് ഓപ്പറേഷന്‍ ഡോക്യുമെന്ററിയില്‍ പേര് വെളിപ്പെടുത്താതെ പരാമര്‍ശിക്കുന്ന മൂന്ന് ഇംഗ്ലണ്ട് താരങ്ങളെ ഡിറ്റക്റ്റീവ് ചോദ്യം ചെയ്‌തേക്കുമെന്നാണ് ഡെയ്‌ലി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഇംഗ്ലണ്ട് നായകന്‍ ജോയ് റൂട്ടും ഒത്തുകളി ആരോപണങ്ങള്‍ തള്ളി. തന്റെ ടീം അംഗങ്ങളോടും ആരോപണത്തിനെതിരെ ശക്തമായി പ്രതികരിക്കാന്‍ നിര്‍ദേശം നല്‍കിയതായും ജോയ് റൂട്ട് വ്യക്തമാക്കുന്നു. 

ഇന്ത്യയ്‌ക്കെതിരായ റാഞ്ചി ടെസ്റ്റില്‍ ഒത്തുകളി നടന്നുവെന്ന അല്‍ജസീറയുടെ ആരോപണം ഓസീസ് നായകന്‍ പെയ്‌നും തള്ളി. 2017 മാര്‍ച്ചില്‍ നടന്ന ടെസ്റ്റില്‍ എത്ര റണ്‍സ്  സ്‌കോര്‍ ചെയ്യണമെന്നണ് ഡി കമ്പനി മുന്‍പേ തീരുമാനിച്ചിരുന്നു എന്നാണ് അല്‍ജസീറയുടെ വെളിപ്പെടുത്തല്‍. 

ഈ സമയം സ്റ്റീവ് സ്മിത്തായിരുന്നു ഓസീസ് നായകന്‍. എങ്കിലും ഞങ്ങളുടെ താരങ്ങള്‍ക്ക് അല്‍ജസീറയുടെ ആരോപണത്തില്‍ പേടിക്കാന്‍ ഒന്നും തന്നെയില്ലെന്ന് പ്രതികരണവുമായി പെയിന്‍ എത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സീറ്റിനായി സണ്ണി എം കപിക്കാട് വന്നു കണ്ടു, വാക്കു കൊടുത്തിട്ടില്ല: വിഡി സതീശന്‍

ഓറഞ്ചിന് മധുരം, ജ്യൂസ് അടിച്ചാൽ കയ്പ്പ്.., അതിന് കാരണമുണ്ട്

കോണ്‍ഗ്രസ് 95 സീറ്റുകളില്‍ മത്സരിക്കും; കേരള കോണ്‍ഗ്രസില്‍ നിന്നും ഇടുക്കി, ഏറ്റുമാനൂര്‍ മണ്ഡലങ്ങള്‍ ഏറ്റെടുത്തു

ഒറ്റ നോട്ടത്തിൽ കണ്ടാൽ ഓറഞ്ച് തന്നെ, എന്താണ് കിന്നോവ്

ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ; രാജ്യം നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍

SCROLL FOR NEXT