Sports

ഇന്ത്യന്‍ ടീമില്‍ 'ഫ്രീക്കന്‍മാര്‍' കൂടുന്നു: ഗവാസ്‌ക്കറിനു ഇരിക്കപ്പൊറുതിയില്ല

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ഷന്‍ മാനദണ്ഡങ്ങളെ വിമിര്‍ശിച്ചു ഇന്ത്യന്‍ ടീം മുന്‍ നായകനും കമേന്ററുമായ സുനില്‍ ഗവാസ്‌ക്കര്‍. ടീമിലേക്കു കളിക്കാരെ തെരഞ്ഞെടുക്കുന്നത് അവരുടെ മുടി വെട്ടിയ രീതി നോക്കിയും പച്ചകുത്തിയതു നോക്കിയുമാണെന്ന് ടൈംസ് ഓഫ് ഇന്ത്യയില്‍ ഗവാസ്‌ക്കര്‍ തന്റെ കോളത്തില്‍ എഴുതി.

പച്ചകുത്തിയവരെയും ഹെയര്‍സ്റ്റൈലില്‍ പരീക്ഷണം നടത്തുന്നവരെയുമാണ് ഇപ്പോള്‍ ഇന്ത്യന്‍ ടീമിലേക്കു കളിക്കാന്‍ എടുക്കുന്നത്. കഴിവുള്ള താരങ്ങളെയല്ല. ഗവാസ്‌ക്കര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ഇന്ത്യന്‍ ടീമിന്റെ നിലവിലെ പ്രകടനത്തില്‍ തൃപ്തി രേഖപ്പെടുത്തിയ സണ്ണി ഫാഷന്റെ കളിയിലേക്കുള്ള കടന്നു വരവില്‍ അത്ര തൃപ്തനല്ല.

ശ്രീലങ്കന്‍ പര്യടനത്തില്‍ കിടിലന്‍ ഫോമില്‍ കളിക്കുന്ന ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുത്തതില്‍ അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തിയ ഗവാസ്‌ക്കര്‍ മികച്ച ചില താരങ്ങള്‍ക്ക് ഈ പര്യടനത്തില്‍ അവസരം നിഷേധിക്കുകയും ഭംഗിയുള്ള ഹെയര്‍സ്റ്റൈലും പച്ചകുത്തിയതും നോക്കി ചില താരങ്ങള്‍ക്കു അവസരം നല്‍കിയെന്നും ആരോപിച്ചു.

വിരാട് കോഹ്ലി ഇന്ത്യന്‍ ക്രിക്കറ്റിലെ ഫാഷന്‍ മുഖമായും അറിയപ്പെടുന്ന താരമാണ്. അതേസമയം, ഹര്‍ദിക് പാണ്ഡ്യയും കോഹ്ലിയുടെ വഴിയിലാണ് സഞ്ചരിക്കുന്നത്. ഇവര്‍ക്കൊപ്പം കെഎല്‍ രാഹുലും ഫാഷന്‍ ഭ്രമമുള്ള താരമാണ്. കളിയാക്കാളേറെ ഫാഷനും ലൈഫ്‌സ്‌റ്റെലിനും കളിക്കാര്‍ പ്രാധാന്യം നല്‍കുന്നതാണ് ഗവാസ്‌ക്കറിനെ ചൊടിപ്പിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

'വാരിയെല്ലിന് ചതവുണ്ട്, ആയുസ് നീട്ടി കിട്ടിയത് ഭാ​ഗ്യം'; കോൺക്രീറ്റ് വാട്ടർ ടാങ്കിൽ വീണ് പരിക്കേറ്റെന്ന് നടൻ വിനോദ് കോവൂർ

ഇറാന്റെ പുനരധിവാസം; 300 ബില്യണ്‍ ഡോളറിന്റെ ധനസഹായ പദ്ധതി യുഎസ് രൂപീകരിക്കണം, ഉപരോധങ്ങളും പിന്‍വലിക്കണം; ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും പ്രതിസന്ധി; എംപിമാരുടെ ഫോണ്‍ സ്വിച്ച്ഓഫ്, ഡല്‍ഹിയില്‍ ചര്‍ച്ച; ഷിന്‍ഡെ പാളയത്തിലേക്ക് കൂടുതല്‍ പേര്‍?

SCROLL FOR NEXT