Sports

എന്തുകൊണ്ട് ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബൈയില്‍? ചോദ്യം ചെയ്ത് പാക് നായകന്‍

അബുദാബിയില്‍ മത്സരങ്ങള്‍ നടക്കുന്നുണ്ട് എങ്കില്‍ എല്ലാ ടീമുകളും അബുദാബിയില്‍ കളിച്ചിരിക്കണം.

Author : സമകാലിക മലയാളം ഡെസ്ക്

എഷ്യാ കപ്പിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ എല്ലാ മത്സരങ്ങളും എന്തുകൊണ്ട് ദുബൈയില്‍ എന്ന ചോദ്യവുമായി പാക് നായകന്‍ സര്‍ഫ്രാസ് അഹ്മദ്. ഗ്രൂപ്പില്‍ ഏത് സ്ഥാനത്ത് ഫിനിഷ് ചെയ്താലും ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് ദുബൈ വേദിയായി വരുന്നതിലുള്ള അതൃപ്തി പാക് നായകന്‍ തുറന്ന് പ്രകടിപ്പിക്കുന്നു. 

ദുബൈയിലും അബുദാബിയിലും ആയിട്ടാണ് ഏഷ്യാ കപ്പ് മത്സരങ്ങള്‍ നടക്കുന്നത്. അസഹനീയമായ ചൂടില്‍ അബിദാബിയിലേക്ക് യാത്ര ചെയ്യുക എന്നത് ടീമുകളെ സംബന്ധിച്ച് കഠിനമാണ്. യാത്രയാണ് പ്രശ്‌നം. കളിക്കിടയില്‍ ഒന്നര മണിക്കൂര്‍ യാത്ര ചെയ്യേണ്ടി വരുന്നു എന്നത് ബുദ്ധിമുട്ടിക്കുന്നു എന്ന് പാക് നായകന്‍ പറയുന്നു. 

ഇന്ത്യക്കായാലും പാക്കിസ്ഥാനായാലും മറ്റ് ടീമിനായാലും കാര്യങ്ങള്‍ ഒരുപോലെയാവണം. അബുദാബിയില്‍ മത്സരങ്ങള്‍ നടക്കുന്നുണ്ട് എങ്കില്‍ എല്ലാ ടീമുകളും അബുദാബിയില്‍ കളിച്ചിരിക്കണം. അല്ലാതെ എന്താണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമല്ലെന്ന് സര്‍ഫ്രാസ് പറയുന്നു. 

സാങ്കേതികമായി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ആണ് ഇത്തവണത്തെ ഏഷ്യാ കപ്പിന്റെ ആതിഥേയര്‍. എന്നാല്‍ പാക്കിസ്ഥാനെ ഇന്ത്യയില്‍ കളിപ്പിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തയ്യാറാവാതിരുന്നതോടെ വേദി മാറ്റേണ്ടി വരികയായിരുന്നു. ഇന്ത്യയുടെ മത്സരങ്ങള്‍ ദുബൈയില്‍ വെച്ചാല്‍ കൂടതല്‍ കാണികള്‍ കാണുവാന്‍ എത്തുമെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

1.9 കോടി രൂപയുടെ സ്കോളർഷിപ്പ്; കുസാറ്റ് പൂർവവിദ്യാർഥിക്ക് ഓസ്‌ട്രേലിയയിൽ പിഎച്ച്‌ഡി നേടാൻ അവസരം

വി ഡി സതീശന്‍ എന്തിന് എന്‍ഡിഎ നേതാക്കളെ കണ്ടു?, ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ എന്തിന് പോയി?; മംഗലാപുരം യാത്ര വിവാദത്തില്‍

'രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയില്ല'; വ്യാജ പ്രചാരണങ്ങൾ തള്ളി കേന്ദ്ര സർക്കാർ

മുണ്ടത്തിക്കോട് ദുരന്തം: അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം

SCROLL FOR NEXT