Sports

എന്റെ നമ്പര്‍ വണ്‍ ഫീല്‍ഡര്‍ സുരേഷ് റെയ്‌നയാണ്, മറ്റെല്ലാവരും റെയ്‌നയ്ക്ക് പിന്നിലെന്ന് ജോണ്ടി റോഡ്‌സ്‌

ഓസീസ്, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്കന്‍ താരങ്ങളെ ജോണ്ടി റോഡ്‌സ് തെരഞ്ഞെടുത്ത കൂട്ടത്തില്‍ ഒരു ഇന്ത്യന്‍ താരവുമുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

എക്കാലത്തേയും മികച്ച ഫീല്‍ഡറാണ് ജോണ്ടി റോഡ്‌സ്. താരത്തിന്റെ ഇഷ്ടപ്പെട്ട ഫീല്‍ഡര്‍ ആരാണെന്നറിയുവാനുള്ള ആകാംക്ഷ ആരാധകര്‍ക്കുണ്ടാകും. ആരാധകരുടെ ആകാംക്ഷ അവസാനിപ്പിച്ച് അക്കാര്യം വെളിപ്പെടുത്തുകയാണ് സൗത്ത് ആഫ്രിക്കന്‍ ഇതിഹാസ താരം ഇപ്പോള്‍.

ഓസീസ്, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്കന്‍ താരങ്ങളെ ജോണ്ടി റോഡ്‌സ് തെരഞ്ഞെടുത്ത കൂട്ടത്തില്‍ ഒരു ഇന്ത്യന്‍ താരവുമുണ്ട്. സുരേഷ് റെയ്‌ന തന്നെയാണ് ആള്. അഞ്ചാമത് ഓസീസ് താരം ആന്‍ഡ്ര്യു സൈമണ്ടസ്, അതിന് മുന്നില്‍ ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ പോള്‍ കോളിങ്വുഡ്, പിന്നെ സൗത്ത് ആഫ്രിക്കന്‍ താരങ്ങളായ ഗിബ്‌സും, ഡിവില്ലിയേഴ്‌സും. 

എന്നാല്‍ റെയ്‌ന കളിക്കാന്‍ തുടങ്ങിയ കാലം മുതല്‍ താന്‍ റെയ്‌നയുടെ കടുത്ത ആരാധകനാണ് എന്നാണ് ജോണ്ടി റോഡ്‌സ് പറയുന്നത്. ഇന്ത്യന്‍ ഗ്രൗണ്ടിലെ സാഹചര്യങ്ങള്‍ എനിക്കറിയാം. ഓരോ വട്ടവും റെയ്‌ന പ്രാക്ടീസ് ചെയ്യുമ്പോള്‍, ഓരോ തവണയും ഡൈവ് ചെയ്യുമ്പോള്‍ ആ പ്രയാസം എനിക്ക് അറിയാനാവും. രണ്ടാം വട്ടം ഡൈവ് ചെയ്യുന്നതിന് മറുത്തൊന്ന് ആലോചിക്കുക പോലുമില്ല റെയ്‌നയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 

പന്തിനായി റെയ്‌ന പോകുന്നു, എന്റെ ഫിലോസഫിയും അങ്ങിനെയാണ്, പോയില്ലെങ്കില്‍ നമുക്കത് അറിയുവാനാവില്ല. സ്ലിപ്പിലും, ഔട്ടഫീല്‍ഡിലും സര്‍ക്കിളിലുമെല്ലാം കിടിലന്‍ ക്യാച്ചുകള്‍ റെയ്‌ന എടുത്തിട്ടുണ്ട്. റെയ്‌നയുടെ ഫീല്‍ഡിങ് കണ്ടുകൊണ്ടിരിക്കുന്നതാണ് എനിക്കിഷ്ടം. എന്റെ നമ്പര്‍ വണ്‍ ഫീല്‍ഡര്‍ റെയ്‌നയാണെന്നും ജോണ്ടി റോഡ്‌സ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓണം വാരാഘോഷ സമാപനത്തിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിച്ചു; ഉപരാഷ്ട്രപതി പങ്കെടുത്തതിനാൽ പ്രോട്ടോക്കോളെന്ന് മന്ത്രി

കഴിഞ്ഞ വര്‍ഷം ഇതേ ദിവസം വെന്റിലേറ്ററില്‍; രാജേഷ് ഇപ്പോഴും കിടപ്പില്‍, പക്ഷെ എല്ലാം അറിയുന്നു; സുഹൃത്ത് പറയുന്നു

സമ്മർദം ഹോർമോണുകളെ വരുതിയിലാക്കാം, പതിവാക്കാം ​ഗ്രീൻ ടീ

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവനം: കെജിഎംഒഎയും മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണ; പദ്ധതി ആദ്യം പുനലൂരില്‍

'എന്നെക്കൊണ്ട് പറ്റില്ലെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ ദിവസങ്ങള്‍'; 14 കിലോ കൂട്ടിയും, പിന്നെ കുറച്ചും ഞെട്ടിച്ച് നിമിഷ