Sports

ഐസ്വാള്‍ എഫ്‌സിക്ക് ലഭിച്ച ഈ അഭിനന്ദനത്തിന് ഒന്നുഒന്നര വിലയുണ്ട്

ഫുട്‌ബോളിന് ഇത്രയും മികച്ച ഒരു സന്ദേശം നല്‍കിയതിന് ഇതോടൊപ്പം നന്ദിയും അറിയിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

ഇത്തവണ ഐ ലീഗ് ചാംപ്യന്‍മാരായ മിസോറാം ക്ലബ്ബ് ഐസ്വാള്‍ എഫ്‌സിയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ഒന്നുമില്ലായ്മയില്‍ നിന്ന് ഇന്ത്യയിലെ ലീഗ് കിരീടം സ്വന്തമാക്കിയത് ചില്ലറ കാര്യമൊന്നുമല്ല. അതും മോഹന്‍ബഗാനും ഈസ്റ്റ് ബംഗാളുമടങ്ങുന്ന വമ്പന്‍ ടീമുകളെ പിന്നിലാക്കിയാണ ഐസ്വാള്‍ കിരീടം ചൂടിയത്. 

ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോ

ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു നോര്‍ത്ത് ഈസ്റ്റ് ടീം ഐലീഗ് കിരീടം ചൂടുന്നത് എന്ന വിശേഷണവും ഇതോടൊപ്പമുണ്ട്. ചാംപ്യന്‍മാരായത് മുതല്‍ ഫുട്‌ബോള്‍ പ്രേമികള്‍ ടീമിനെ അഭിനന്ദനം കൊണ്ട് മൂടുകയാണ്.

എന്നാല്‍, ഈ അഭിനന്ദനങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും കനമുള്ള ഒരു അഭിനന്ദനമാണ് ഐസ്വാളിന് ലഭിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘനടന ഫിഫയുടെ പ്രസിഡന്റ് ഐസ്വാളിന് അഭിനന്ദനമറിയിച്ചു കത്തയച്ചത്  ടീമിന് ഒരിക്കലും മറക്കാന്‍ സാധിക്കാത്തതാണ്. ഐ ലീഗില്‍ കന്നികിരീടം ചൂടിയ ഐസ്വാളിന് എന്റെ ഹൃദയം നിറഞ്ഞ ആശംസയറിയിക്കുന്നു എന്നാണ് ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) പ്രസിഡന്റ് പ്രഫുല്‍ പട്ടേലിനയച്ച കത്തില്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റീനോ വ്യക്തമാക്കുന്നത്.

ടീമിന്റെ കളിക്കാര്‍, പരിശീലകന്‍, അഡ്മിനിസ്‌ട്രേഷന്‍, ടെക്‌നിക്കല്‍, മെഡിക്കല്‍, ആരാധകര്‍ തുടങ്ങി ക്ലബ്ബിന്റെ എല്ലാവരുടെയും നിശ്ചയദാര്‍ഢ്യമാണ് ഈ കിരീടം. ഇതില്‍ ഓരോരുത്തര്‍ക്കും എന്റെ അഭിനന്ദനമറിയിക്കുന്നു. ഫുട്‌ബോളിന് ഇത്രയും മികച്ച ഒരു സന്ദേശം നല്‍കിയതിന് ഇതോടൊപ്പം നന്ദിയും അറിയിക്കുന്നുവെന്നാണ് അദ്ദേഹം കത്തില്‍ കുറിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT