Sports

'കാഴ്ച ശക്തിക്ക് പ്രശ്‌നങ്ങളുണ്ടാകും'- കോഹ്‌ലിക്ക് സംഭവിച്ചതിനെക്കുറിച്ച് കപിൽ പറയുന്നു

ന്യൂസിലൻഡ് മണ്ണിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ മോശം ഫോം വലിയ വിമർശനങ്ങൾക്കാണ് വഴി വച്ചത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ന്യൂസിലൻഡ് മണ്ണിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ മോശം ഫോം വലിയ വിമർശനങ്ങൾക്കാണ് വഴി വച്ചത്. കോഹ്‌ലിയുടെ മോശം ഫോമിന്റെ കാരണം വ്യക്തമാക്കി മുൻ നായകനും ഇതിഹാസവുമായ കപിൽ ദേവ്. റിഫ്‌ളക്‌സും കാഴ്ചയും പതിയെയായതാണ് കോഹ്‌ലിക്ക് തിരിച്ചടിയായതെന്ന് കപിൽ നിരീക്ഷിച്ചു. 

'വയസ് 30 പിന്നിടുമ്പോള്‍ കാഴ്ച ശക്തിക്ക് പ്രശ്‌നങ്ങള്‍ വന്ന് തുടങ്ങും. ഇന്‍സ്വിങുകൾ കളിക്കുമ്പോള്‍ അവ ഫ്‌ളിക് ചെയ്ത് ബൗണ്ടറി നേടുന്നതായിരുന്നു കോഹ്‌ലിയുടെ കരുത്ത്. എന്നാല്‍ ഇപ്പോള്‍ അത്തരം പന്തുകളില്‍ രണ്ട് തവണ അദ്ദേഹം പുറത്തായി. പന്തിലുള്ള നോട്ടം അദ്ദേഹം കുറച്ച് ക്രമീകരിക്കേണ്ടതുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്'. 

'വലിയ കളിക്കാര്‍  ഇന്‍സ്വിങ്ങറുകളില്‍ ബൗള്‍ഡാകുമ്പോഴോ വിക്കറ്റിനു മുന്നില്‍ കുടുങ്ങുമ്പോഴോ അവരോട് കൂടുതല്‍ പരിശീലിക്കാനാണ് പറയേണ്ടത്. കാരണം അവരുടെ കാഴ്ചയും റിഫ്‌ളക്‌സും മെല്ലെയാകുന്നതിന്റെ സൂചനയാണത്. ഇക്കാരണത്താല്‍ നിങ്ങളുടെ കരുത്ത് തന്നെ പിന്നീട് നിങ്ങളുടെ ദൗര്‍ബല്യമായി മാറും. കരിയറില്‍ ഈ ബുദ്ധിമുട്ടുകള്‍ സെവാഗ്, ദ്രാവിഡ്, വിവിയന്‍ റിച്ചാര്‍ഡ്‌സ് എന്നിവരെല്ലാം നേരിട്ടിട്ടുണ്ട്'- കപില്‍ പറഞ്ഞു.

അതേസമയം ഫോമിലേക്ക് മടങ്ങിയെത്താന്‍ ഇത്തവണത്തെ ഐപിഎല്‍ കോഹ്‌ലിയെ സഹായിക്കുമെന്ന് കപില്‍ പറയുന്നു. കോഹ്‌ലി മഹാനായ ക്രിക്കറ്ററാണ്. തന്റെ പിഴവുകള്‍ മനസിലാക്കി അതിന് വേണ്ട മാറ്റങ്ങള്‍ അദ്ദേഹം നടത്തുമെന്നും കപില്‍ വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

കരുൺ നായർക്കും ആർ സ്മരണിനും ഇരട്ട സെഞ്ച്വറി; പടുകൂറ്റൻ സ്കോറുയർത്തി കർണാടക, തുടക്കം തന്നെ പതറി കേരളം

മാസ്റ്റർ ഓഫ് ഫിസിയോതെറാപ്പി കോഴ്‌സ് പ്രവേശനം: സ്‌പോട്ട് അലോട്ട്‌മെന്റ്  3ന്

സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് നീതി ഉറപ്പാക്കും; പുതിയ സംവിധാനവുമായി കുവൈത്ത്

'60 വയസോ, അങ്ങേയറ്റം സംശയാസ്പദം'; ഷാരുഖിന് പിറന്നാൾ ആശംസകളുമായി തരൂർ

SCROLL FOR NEXT