Sports

കേപ്ടൗണ്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ തന്നെ തിരിച്ചറിഞ്ഞു, ഇത് ചില്ലറ ടീം അല്ലെന്ന്: രവി ശാസ്ത്രി

ഒരു യൂണിറ്റ് ആയി നിന്ന് ബൗള്‍ ചെയ്യാന്‍ അവിടെ പഠിച്ചു. അവിടെ നിന്നാണ് എല്ലാം ആരംഭിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ട്വന്റി20 ലോകകപ്പ് മാത്രമല്ല ഇന്ത്യന്‍ ക്രിക്കറ്റ് 2020ല്‍ പ്രാധാന്യത്തോടെ കാണുന്നത്. വിദേശ മണ്ണില്‍ ടെസ്റ്റ് പരമ്പര ജയം നേടുക എന്ന ലക്ഷ്യവുമായിട്ടാണ് 2020ല്‍ കീവീസ് പര്യടനത്തിനായി ഇന്ത്യ പറക്കുക. അങ്ങനെ പല പല ലക്ഷ്യങ്ങളുമായി പുതു വര്‍ഷത്തിലേക്ക് എത്തുമ്പോള്‍ ഇന്ത്യന്‍ ടീമിന്റെ വരും കാലവും കഴിഞ്ഞ കാലവും വിശകലനം ചെയ്യുകയാണ് പരിശീലകന്‍ രവി ശാസ്ത്രി. 

കോഹ് ലിയെ പോലൊരു സൂപ്പര്‍ താരം ടെസ്റ്റ് ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നത് കാണുന്നതിലൂടെ യുവ തലമുറയ്ക്ക്, അത് ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിങ്ങനെ ഏത് രാജ്യങ്ങളില്‍ നിന്നായാലും കോഹ് ലിയോട് ആരാധന തോന്നും. സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ തന്നെ ഈ ടീമിന്റെ മികവ് താന്‍ തിരിച്ചറിഞ്ഞതാണെന്നും രവി ശാസ്ത്രി പറയുന്നു. 

കേപ്ടൗണ്‍ ടെസ്റ്റിലെ ആദ്യ ദിനം കഴിഞ്ഞതിന് പിന്നാലെ ടീം മീറ്റിങ് ഉണ്ടായി. പിന്നാലെ അവരുടെ രണ്ടാം ഇന്നിങ്‌സ് കണ്ടപ്പോള്‍ എനിക്ക് ഒരു കാര്യം വ്യക്തമായി, ഇതേ രീതിയില്‍ അവര്‍ കളി തുടര്‍ന്നാല്‍, ഏതൊരു ടീമിനേയും ആക്രമിക്കാന്‍ പ്രാപ്തമായ ടീമായി മാറുമെന്ന്...ഒരു യൂണിറ്റ് ആയി നിന്ന് ബൗള്‍ ചെയ്യാന്‍ അവിടെ പഠിച്ചു. അവിടെ നിന്നാണ് എല്ലാം ആരംഭിക്കുന്നത്, ശാസ്ത്രി ചൂണ്ടിക്കാണിക്കുന്നു. 

യൂണിറ്റായി നിന്നാണ് ബാറ്റ് ചെയ്തത്. അത് ബൗളിങ്ങിലേക്കുമെത്തി. സാഹചര്യം മനസിലാക്കി പ്ലാനുമായി മുന്‍പോട്ടു പോയി. ലോകം അത് തിരിച്ചറിയാന്‍ പോവുകയാണെന്ന് സൗത്ത് ആഫ്രിക്കയില്‍ വെച്ച് തന്നെ എനിക്ക് മനസിലായി, ശാസ്ത്രി പറഞ്ഞു. കോഹ് ലിയുടെ നാകയത്വത്തിന് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ ശാസ്ത്രി തള്ളുന്നു. 

എല്ലാ അര്‍ഥത്തിലും പൂര്‍ണതയിലെത്തിയ നായകനെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ഒരിടത്ത് മികവും, മറ്റൊരിടത്ത് പോരായ്മയും ഉണ്ടാവുന്നത് സ്വാഭാവികമാണ്. ടീമിന് എന്ത് ഫലമാണ് ഇവര്‍ നേടിത്തരുന്നത് എന്നതാണ് വിഷയം. നായകന്മാരുടെ ശക്തി ടീമിനേയും എതിരാളികളേയും എങ്ങനെയാണ് ബാധിക്കുന്നതെന്ന് നോക്കണം. ഓരോ ദിനവും മെച്ചപ്പെടുന്ന വ്യക്തിയാണ് കോഹ് ലി. കോഹ് ലിയുടെ അഭിനിവേശം, ഊര്‍ജം, കളിക്കളത്തില്‍ കൊണ്ടുവരുന്ന ആവേശം എന്നിവയെല്ലാം പകരംവയ്ക്കാനില്ലാത്തതാണെന്നും ശാസ്ത്രി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൊഴിലുറപ്പ് ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു വിടില്ല, ഇന്നു തന്നെ പാസ്സാക്കാന്‍ കേന്ദ്രനീക്കം

'ആദ്യം പേടിയായിരുന്നു, പിന്നെ കരച്ചില്‍ വന്നു'; ചൈന്നൈ 14 കോടിക്ക് വിളിച്ചെടുത്ത കാര്‍ത്തിക് ശര്‍മ പറയുന്നു

തേങ്ങ ചിരകിയെടുത്ത് ഇങ്ങനെ സൂക്ഷിച്ചാൽ മാസങ്ങളോളം ഉപയോഗിക്കാം

വലത് കൈ ഇടനെഞ്ചില്‍, ആറടി ഉയരം; മഞ്ജുളാല്‍ത്തറയില്‍ ഭക്തരെ വരവേല്‍ക്കാന്‍ ഇനി കുചേല പ്രതിമയും

'അഭിനയത്തിന്റെ ദൈവം, ഒരു സംവിധായകന് ഇതില്‍ കൂടുതല്‍ എന്താണ് സ്വപ്‌നം കാണാന്‍ കഴിയുക'; മോഹൻലാലിനെക്കുറിച്ച് നന്ദ കിഷോർ

SCROLL FOR NEXT