Sports

'കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിക്കാന്‍ കാത്തിരിക്കുന്നു'- ശ്രദ്ധേയ വാക്കുകളുമായി ഓസ്‌ട്രേലിയന്‍ നായകന്‍

'കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിക്കാന്‍ കാത്തിരിക്കുന്നു'- ശ്രദ്ധേയ വാക്കുകളുമായി ഓസ്‌ട്രേലിയന്‍ നായകന്‍

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഐപിഎല്‍ പോരാട്ടങ്ങള്‍ സെപ്റ്റംബര്‍ 19 മുതല്‍ യുഎഇയില്‍ തുടങ്ങാനിരിക്കെ ശ്രദ്ധേയമായ വാക്കുകളുമായി ഓസ്‌ട്രേലിയയുടെ പരിമിത ഓവര്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ക്യാപ്റ്റനായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലാണ് ഇത്തവണ ഫിഞ്ച് കളിക്കുന്നത്. കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിക്കാന്‍ താന്‍ കാത്തിരിക്കുകയാണെന്ന് ഫിഞ്ച് പറഞ്ഞു. 

ആര്‍സിബിക്കായി കളിക്കാനിറങ്ങുന്നതിന്റെ ആകാംക്ഷയിലാണെന്ന് ഫിഞ്ച് പറയുന്നു. ലോകോത്തര താരങ്ങള്‍ക്കൊപ്പം കളിക്കുന്നത് രസകരമായ അനുഭവമാണ്. ആദ്യമായാണ് വിരാട് കോഹ്‌ലിയുടെ നായകത്വത്തിന് കീഴില്‍ കളിക്കാനിറങ്ങുന്നത്. അതിന്റെ ആകാംക്ഷയും തനിക്കുണ്ടെന്ന് ഓസീസ് താരം പറയുന്നു. 

അന്താരാഷ്ട്ര മത്സരങ്ങളിലും ഐപിഎല്ലിലും നിരവധി തവണ അദ്ദേഹത്തിന്റെ എതിരാളിയായി വന്നിട്ടുണ്ട്. അദ്ദേഹം എത്രമാത്രം പ്രോചോദിതനും മികച്ച എതിരാളിയുമാണെന്ന് തനിക്കറിയാമെന്നും ഫിഞ്ച് പറഞ്ഞു. ക്യാപ്റ്റനെന്ന നിലയില്‍ കോഹ്‌ലിക്ക് സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ സഹായിക്കാന്‍ തനിക്ക് സന്തോഷമേയുള്ളുവെന്നും ഫിഞ്ച് പറയുന്നു. നായകനായി ഓസ്‌ട്രേലിയയെ നയിച്ചുള്ള പരിചയത്തിന്റെ മുകളിലാണ് ഫിഞ്ച് തന്റെ നിലപാട് വ്യക്തമാക്കിയത്. 

സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ പത്ത് വരെയാണ് ഇത്തവണ ഐപിഎല്‍ മത്സരങ്ങള്‍ നടക്കുന്നത്. 55 ദിവസം നീളുന്ന കുട്ടിക്രിക്കറ്റ് പോര് യുഎഇയിലാണ് അരങ്ങേറുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT